നോട്ട് നിരോധനം ; ​ൈസ്വപിങ് മെഷീനുകള്‍ക്ക് ആവശ്യക്കാര്‍ കൂടി ; ഇടപാടുകാരെ പിഴിയാന്‍ ബാങ്കുകളും രംഗത്ത്

credit-card-swi

പാലക്കാട് :  നോട്ട് പ്രതിസന്ധി നേരിട്ടപ്പോള്‍ ആവശ്യക്കാര്‍ ഏറിയ ഒന്നാണ് ൈസ്വപിങ് മെഷീനുകള്‍. ധാരാളം കച്ചവടക്കാര്‍ ഇപ്പോള്‍ തങ്ങളുടെ ഷോപ്പുകളില്‍ ഇതു സ്ഥാപിക്കാന്‍ താല്പര്യമെടുക്കുന്നുണ്ട്. എന്നാല്‍ ആവശ്യക്കാര്‍ ഏറിയപ്പോള്‍ ഇടപാടുകാരെ കഴിവതും പിഴിയുന്ന സമീപനമാണ് ബാങ്കുകാര്‍ ചെയ്യുന്നത്. ൈസ്വപിങ് മെഷീനുകള്‍ സ്ഥാപിക്കാനും ഇവയുടെ വാടകയിനത്തിലും സ്വകാര്യ വാണിജ്യബാങ്കുകള്‍ ഇടപാടുകാരെ പിഴിയുകയാണ് ഇപ്പോള്‍. കറന്‍സി നിരോധനത്തെതുടര്‍ന്ന് വ്യാപാര, വ്യവസായ മേഖലയിലുള്ളവര്‍ വന്‍തോതില്‍ മെഷീനുകള്‍ക്കായി ബാങ്കുകളിലത്തെിയതോടെയാണ് സ്വകാര്യബാങ്കുകള്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സൈ്വപിങ് മെഷീനുകള്‍ക്ക് ഈടാക്കുന്ന നിരക്കുകളുടെ ഇരട്ടിയാണ് വിവിധ സ്വകാര്യ ബാങ്കുകള്‍ ഈടാക്കുന്നത്. സര്‍വിസ് പ്രൊവൈഡര്‍ കമ്പനിക ളെ ഉപയോഗിച്ചാണ് ബാങ്കുകള്‍ മെഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുന്നത്. അപേക്ഷകരുടെ എണ്ണം കുമിഞ്ഞതോടെ എസ്.ബി.ഐയില്‍ സ്ഥാപിച്ച് നല്‍കാന്‍ പത്തുമുതല്‍ 15 ദിവസംവരെ എടുക്കുന്നുണ്ട്. എന്നാല്‍, ചില സ്വകാര്യ ബാങ്കുകള്‍ ഇതിന് പ്രതിമാസം 300 രൂപ തോതില്‍ ഈടാക്കുന്നു. പോര്‍ട്ടബിള്‍ ജി.പി.ആര്‍.എസിന് എസ്.ബി.ഐ പ്രതിമാസം 400 രൂപ വാടക ഈടാക്കുമ്പോള്‍ സ്വകാര്യ ബാങ്കുകളില്‍ 600 മുതല്‍ 1200 രൂപ വരെയാണ്. ശരാശരി ബാലന്‍സ് ഒരു ലക്ഷം അക്കൗണ്ടിലുണ്ടെങ്കില്‍ വാടക ഈടാക്കില്ളെന്ന വ്യവസ്ഥയില്‍നിന്ന് എസ്.ബി.ഐ പിന്‍വാങ്ങിയിട്ടുണ്ട്.