പെട്രോള്‍ വില വര്‍ധന ; സുഡാപ്പികള്‍ക്കും കമ്മികള്‍ക്കും മാധ്യമ ശിഖണ്ഡികള്‍ക്കും മറുപടിയുമായി സുരേന്ദ്രന്‍ജി

പെട്രോളിനും ഡീസലിനും കേന്ദ്രം വില കൂട്ടുന്നത് എന്തിനാണ് എന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ വ്യക്തമാക്കി കഴിഞ്ഞു. രാജ്യത്തിന് പുരോഗതിക്കു വേണ്ടിയാണു എന്ന് ഒരാള്‍ പറയുമ്പോള്‍ കക്കൂസ് പണിയാനാണ് എന്ന് വേറൊരാള്‍ പറയുന്നു. എങ്കിലും കേന്ദ്രത്തിന്റെ എല്ലാ കാര്യങ്ങളും മലയാളികള്‍ക്ക് നല്ലപോലെ വിശദമാക്കികൊടുക്കുന്ന കെ സുരേന്ദ്രന്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചു കണ്ടിരുന്നില്ല. എന്നാല്‍ എല്ലാവരുടെയും അതായത് സുരേന്ദ്രന്‍ജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ സുഡാപ്പികള്‍ക്കും കമ്മികള്‍ക്കും കൊമ്മികള്‍ക്കും അവരെ പിന്തുണക്കുന്ന ചില മാധ്യമ ശിഖണ്ഡികള്‍ക്കും വ്യക്തമായ മറുപടി അദ്ധേഹം നല്‍കി കഴിഞ്ഞു. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ചിത്രം സഹിതം സുരേന്ദ്രന്‍ തെളിവുകള്‍ നല്‍കിയിരിക്കുന്നത്. സത്യത്തില്‍ അന്‍പതു രൂപയില്‍ താഴെ ഇന്ത്യാഗവണ്മെന്റിനു പെട്രോളും ഡീസലും വില്‍ക്കാന്‍ കഴിയുമെന്നാണ് അദ്ധേഹം പറയുന്നത്.അതിനു കാരണക്കാര്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ ആണ് ഒന്നുകില്‍ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറക്കുക അല്ലെങ്കില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി. എസ്. ടി യുടെ പരിധിയില്‍ കൊണ്ടുവരാന്‍ അനുവദിക്കുക. ഇതിനു രണ്ടിനും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അനുവാദം നല്‍കാത്തത് കൊണ്ടാണ് ഇന്ധനവില റോക്കറ്റ് പോലെ പോകുന്നത് എന്ന് അദ്ധേഹം ആണയിടുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

ഏതാനും മാസങ്ങളായി സുഡാപ്പികളും കമ്മികളും കൊമ്മികളും അവരെ പിന്തുണക്കുന്ന ചില മാധ്യമ ശിഖണ്ഡികളും പെട്രോളിയം വിലയെ സംബന്ധിച്ച് ഒരുപാട് പ്രചാരവേല നടത്തുന്നുണ്ട്. ഇതുവരെ മറുപടി പറയാതിരുന്നത് ഇത്തരം അപവാദപ്രചാരണങ്ങളെ അവഗണിക്കുന്നതാണ് നല്ലത് എന്ന് കരുതിയാണ്. എന്നാല്‍ എന്റെ ഏതു പോസ്ടിനും താഴെ വന്ന് ഇതു തന്നെ ചോദിക്കുന്ന ഇത്തരക്കാരുടെ ഉദ്ദേശം അറിഞ്ഞുകൊണ്ടു തന്നെ പറയട്ടെ അന്‍പതു രൂപയില്‍ താഴെ ഇന്ത്യാഗവണ്മെന്റിനു പെട്രോളും ഡീസലും വില്‍ക്കാന്‍ കഴിയും. ഒന്നുകില്‍ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറക്കുക അല്ലെങ്കില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി. എസ്. ടി യുടെ പരിധിയില്‍ കൊണ്ടുവരാന്‍ അനുവദിക്കുക. 2010 ല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണാധികാരം എടുത്തു കളഞ്ഞത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും മോദി സര്‍ക്കാര്‍ കേന്ദ്രനികുതി കൂട്ടിയിട്ടുമില്ല. കള്ളും പെട്രോളും ലോട്ടറിയും ഇല്ലെങ്കില്‍ എന്നേ പൂട്ടിപ്പോകുമായിരുന്നു കേരളത്തിന്റെ ഖജനാവ്. കാല്‍ക്കാശിനു കൊള്ളാത്തവരുടെ ഗീര്‍വാണം ആരു ചെവിക്കൊള്ളാന്‍.