പശുമേളയിലെത്തിയ മോദി ശൗചാലയത്തിനു തറക്കല്ലിട്ടു മടങ്ങി

വാരണാസി:വൃത്തിഹീനമായ പരിസരങ്ങളില്‍ ജീവിക്കാന്‍ നമ്മളാരും ഇഷ്ടപ്പെടുന്നില്ല. പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് വ്യക്തികളുടേയും കുടുംബത്തിന്റെയും ഉത്തരവാദിത്തമാണ്. വൃത്തിയുള്ള ഇന്ത്യ എന്നാല്‍ ആരോഗ്യമുള്ള ഇന്ത്യയാണെന്ന് മോദി. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി മോദി സഹാറന്‍പുരില്‍ ശൗചാലയത്തിനു തറക്കല്ലിട്ടു.വാരാണസിയിലെ സഹാറന്‍പുരില്‍ പശു ആരോഗ്യമേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മോദി.

2022ഓടെ രാജ്യത്തെ എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെയും മധ്യ വര്‍ഗത്തിന്റെയും ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. മധ്യവര്‍ഗമാണ് രാജ്യത്തിന്റെ പുരോഗതിയില്‍ പ്രധാന പങ്കുവഹിക്കുന്നവര്‍. അതിനാലാണ് അവര്‍ക്കുവേണ്ടി കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. മൃഗങ്ങളുടെ ആരോഗ്യം നമ്മുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഈ മേള സംസ്ഥാനത്തെ കര്‍ഷകര്‍ക്കെല്ലാം വലിയ ഗുണം ചെയ്യുമെന്നും മോദി പറഞ്ഞു. പക്ഷ് ആരോഗ്യമേള സംഘടിപ്പിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രധാന മാതൃ അഭിനന്ദിച്ചു.

തന്റെ സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യം വികസനമാണെനന്നും, എന്നാല്‍ രാഷ്ട്രീയമോ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രമോ അല്ല, രാജ്യത്തിന്റെ നന്മക്കും പുരോഗതിക്കും വേണ്ടിയാണ് വികസനത്തെ പ്രയോജനപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.