മുഖ്യമന്ത്രിയുടെ വാക്കിനു പുല്ലുവില കല്‍പ്പിച്ച് കൊടികുത്തല്‍ സമരവുമായി വീണ്ടും സിപിഐഎം; വിധവയുടെ വീടിനു മുമ്പില്‍ വിലക്ക് ലംഘിച്ച് കൊടികുത്തി

മുഖ്യമന്ത്രിയുടെ വാക്കിനു വില കല്‍പ്പിക്കാതെ വീണ്ടും കൊടികുത്തല്‍ സമരവുമായി സിപിഐഎം. കരിമ്പിന്‍കോണം അഞ്ജനത്തില്‍ രതികുമാരിയുടെ വീടിനു മുന്നിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊടികുത്തിയത്. നിലവില്‍ പുനലൂര്‍ മുന്‍സിഫ് കോടതിയില്‍ ഈ വസ്തുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നുണ്ട്.

ഹരികുമാര്‍-സിന്ധുകുമാരി ദമ്പതികളില്‍ രതികുമാരിയുടെ സഹോദരന്‍ 2015-ല്‍ വിലയ്ക്കു വാങ്ങിയ വസ്തുവാണിത്. ഈ സ്ഥലം വില കുറച്ചാണ് വാങ്ങിയതെന്ന പേരില്‍ പിന്നീട് പ്രശ്നങ്ങളുണ്ടായി.

ഇതേതുടര്‍ന്ന് സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ഇടപെടുകായിരുന്നു. സിപിഐഎം പ്രവര്‍ത്തകരായ ഹരികുമാറും സിന്ധുകുമാരിയും വീട്ടില്‍ അതിക്രമിച്ചു കയറുന്നതിനു പോലും ശ്രമം നടത്തി. ഇതേ തുടര്‍ന്ന് രതികുമാരി കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് ഹരികുമാറും സിന്ധുകുമാരിയും ഈ വീട്ടില്‍ പ്രവേശിക്കുന്നത് കോടതി വിലക്കി.

ഈ വീടിനു വില കൂട്ടി നല്‍കണമെന്ന ആവശ്യമുന്നിയിച്ചാണ് പ്രവര്‍ത്തകര്‍ കൊടി നാട്ടിയത്.നേരത്തെ കൊടി കുത്തല്‍ സമരത്തിനെതിരെ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചിരുന്നു.