സ്വന്തം മക്കളെക്കാള്‍ വലുത് ഫേസ്ബുക്കും,വാട്സ്ആപ്പും ; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ പല കുടുംബങ്ങള്‍ക്കും സുഹൃത്ത് ബന്ധങ്ങള്‍ക്കും വില്ലനായിക്കൊണ്ടിരിക്കുകയാണ്. അരികില്‍ ഉള്ളവരേക്കാള്‍ നമ്മളില്‍ പലര്‍ക്കും പ്രിയം സോഷ്യല്‍ മീഡിയ വഴി നമ്മളോട് സല്ലപിക്കുന്നവരെയാണ്. പല ദാമ്പത്യജീവിതങ്ങളുടെയും താളംതെറ്റിക്കുന്നതില്‍ ഈ സോഷ്യല്‍ മീഡിയ വലിയ പങ്കു വഹിക്കുന്നുണ്ട് ഇപ്പോള്‍. ബന്ധം പിരിയുന്നതില്‍ മാത്രമല്ല ചിലതൊക്കെ കൊലപാതകത്തിലാണ് കലാശിക്കുന്നത്. അത്തരത്തില്‍ ഫെയ്‌സ്ബുക്കിനും വാട്‌സ് ആപ്പിനും അടിമയായ ഭാര്യയെ ഭര്‍ത്താവ് കൊന്നു. സോഷ്യല്‍ മീഡിയയില്‍ മുഴുകിയ ഭാര്യ കുട്ടികളെ ശ്രദ്ധിക്കുന്നില്ലെന്ന തോന്നലിലാണ് ഭര്‍ത്താവ് ഭാര്യയെ കൊന്നത്. ഗുരുഗ്രാമിലെ സെക്ടർ 32 ലാണ് സംഭവം. ലക്ഷ്മിയെ(32)യാണ് ഭര്‍ത്താവ് ഹരിഓം( 35) കൊലപ്പെടുത്തിയത്. 2006 ല്‍ വിവാഹിതരായ ഹരിഓം- ലക്ഷ്മി ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. ആദ്യ വര്‍ഷങ്ങളില്‍ കുടുംബം സമാധാനപരമായാണ് മുന്നോട്ട് പോയതെന്നും എന്നാല്‍ താന്‍ ലക്ഷ്മിക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കൊടുത്തതാണ് എല്ലാപ്രശ്‌നങ്ങള്‍ക്കും കാരണമെന്നും ഹരി പറയുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഫോണ്‍ ലക്ഷ്മിയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം വരുത്തി. ഇതോടെ തന്നെയും കുട്ടികളെയും ലക്ഷ്മി അവഗണിക്കാന്‍ തുടങ്ങിയതായും ഭക്ഷണം പാകം ചെയ്യുകയോ വീട്ടുജോലികള്‍ ചെയ്യുകയോ പോലും ചെയ്യാതെ രാത്രിയും പകലും ഫോണില്‍ തന്നെ മുഴുകി. കുട്ടികളെ സ്‌കൂളില്‍ നിന്നും തിരികെ കൊണ്ടുവരാനും ലക്ഷ്മിക്ക് സമയമില്ലാതായതായും ഹരി പറയുന്നു. ആദ്യമൊന്നും താന്‍ ഇതത്രെ കാര്യമാക്കിയില്ല. എന്നാല്‍ ക്രമേണ ലക്ഷ്മിയുമായി വക്കേറ്റം ഉണ്ടാകുക പതിവായി. ഇതോടെ 8 വയസുള്ള മകനെയും 10 വയസുള്ള മകളെയും ബോര്‍ഡിങ്ങ് സ്‌കൂളിലേക്ക് മാറ്റി. എന്നാല്‍ കുട്ടികളെ അസാനിധ്യം പോലും ലക്ഷ്മിയെ ബാധിച്ചില്ലെന്നും ഫോണില്‍ ചെലവഴിക്കുന്ന സമയം കൂടുകയാണ് ചെയ്തതെന്നും അയാള്‍ പറയുന്നു. ഭാര്യയുടെ ഫോണ്‍ താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ല എന്നും അവള്‍ക്ക് ഫേക്ക് അക്കൌണ്ടുകള്‍ ഉണ്ടായിരുന്നതായും ഹരി പറയുന്നു. ലക്ഷ്മി സോഷ്യല്‍ മീഡിയ വഴി ലക്ഷ്മിക്ക് പ്രണയബന്ധം ഉള്ളതായി ഹരിക്ക് സംശയം ഉണ്ടായിരുന്നു ഇതിനെ ചൊല്ലി ഇരുവരും വഴക്ക് ഉണ്ടായ അന്ന് രാത്രിയാണ് കൊലപാതകം നടന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പോലീസ് രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. കംപ്യൂട്ടര്‍ റിപ്പയര്‍ ഷോപ്പിന്റെ ഉടമയാണ് ഹരിഓം.