റോഹിങ്ക്യന്‍ ക്യാമ്പുകള്‍ക്ക് തീ ഇട്ടത് തങ്ങളെന്ന് ബിജെപി യുവനേതാവ്

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ താമസിച്ചിരുന്ന ക്യാമ്പിന് തീയിട്ടത് തങ്ങളാണെന്ന് തുറന്ന് സമ്മതിച്ച് ബിജെപിയുടെ യുവനേതാവ്. ഡല്‍ഹിയിലെ കാളിന്ദി കുഞ്ചിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ താമസിച്ചിരുന്ന ക്യാമ്പിനാണ് തീയിട്ടതായി ബിജെപി നേതാവ് പറഞ്ഞിരിക്കുന്നത്. ബിജെപിയുടെ യുവജനവിഭാഗമായ ഭാരതീയ ജനതാ യുവമോര്‍ച്ച നേതാവ് മനീഷ് ചണ്ഡേലയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ കൃത്യം തങ്ങള്‍ ചെയ്തതാണെന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്തത്. ‘ശരിയാണ്, ഞങ്ങള്‍ റോഹിങ്ക്യന്‍ തീവ്രവാദികളുടെ വീടുകള്‍ കത്തിച്ചു’ -എന്നതായിരുന്നു.

ഏപ്രില്‍ 18 ലെ ട്വീറ്റ്. തീപിടിത്തമുണ്ടായി തൊട്ടുപിന്നാലെ ഏപ്രില്‍ 15 ന് പുലര്‍ച്ചെ 2.16 നും ഏപ്രില്‍ 16 ന് വൈകിട്ട് 5.42 നും ചണ്ഡേല നടത്തിയ ട്വീറ്റും എഐഎംഎം ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ചേര്‍ത്തിട്ടുണ്ട്. ട്വീറ്റുകള്‍ വിവാദമായതോടെ ട്വിറ്റര്‍ അക്കൗണ്ട് തന്നെ പിന്നീട് ഡിലീറ്റ് ചെയ്ത നിലയിലാണ്‌. ക്യാമ്പ്‌ കത്തിച്ചാമ്പലയാതോടെ അഭയാര്‍ഥികള്‍ക്ക് അവരുടെ തിരിച്ചറിയല്‍ രേഖയും യുഎന്‍ അനുവദിച്ച പ്രത്യേക വിസയും ഒക്കെ നശിച്ചുപോയിരുന്നു. റോഹിങ്ക്യകളെ രാജ്യത്ത് നിന്നും ഓടിക്കാന്‍ സര്‍ക്കാര്‍ ഏറെ നാളായി ശ്രമിച്ചു വരികയാണ്.