ഹരിയാണയില്‍ ഗര്‍ഭിണിയായ ആടിനെ ബലാല്‍സംഗം ചെയ്തു കൊന്ന യുവാക്കള്‍ അറസ്റ്റില്‍
ആടിനു പോലും രക്ഷയില്ലാത്ത തരത്തിലാണ് നമ്മുടെ രാജ്യത്തിന്റെ പോക്ക്. ഹരിയാണയിലെ മേവത് ജില്ലയില്‍ ജൂലായ് 25 ബുധനാഴ്ച രാത്രിയായിരുന്നു രാജ്യത്തിനു നാണക്കേട് ഉണ്ടാക്കിയ സംഭവം. അസ്ലു ഖാന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് ബുധനാഴ്ച രാത്രി ആടിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് അസ്ലു ഖാനും സുഹൃത്തുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൂന്നുപേര്‍ ചേര്‍ന്ന് ആടിനെ പീഡിപ്പിക്കുന്നത് കണ്ടത്. ഇവരെ നാട്ടുകാര്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. തുടർന്നാണ് അഞ്ചുപേര്‍ കൂടി സംഘത്തില്‍ ഉണ്ട് എന്ന് അറിയുന്നത്.
ഇതിനിടെ മാരകമായി പരിക്കേറ്റ ആടിനെ അസ്ലുഖാന്‍ വീട്ടിലെത്തിച്ച് ചികിത്സ നല്‍കി. എന്നാല്‍ 50 ആഴ്ച ഗര്‍ഭിണിയായ ആട് കഴിഞ്ഞദിവസം ചത്തുപോവുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയുന്ന മൂന്നുപേര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രകൃതിവിരുദ്ധ പീഡനം, മൃഗങ്ങളെ ക്രൂരമായി അക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. അതേസമയം ബാക്കി പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ് എന്ന് പോലീസ് അറിയിച്ചു.