കാസര്‍ഗോഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു ; പിന്നില്‍ സിപിഎം എന്ന് ആരോപണം

കാസര്‍ഗോഡ് പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്യോട്ടുള്ള സ്വദേശി കൃപേശ് (19) ആണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഒരാള്‍ക്ക് കൂടെ വെട്ടേറ്റു. ഒരാള്‍ക്ക് കൂടെ വെട്ടേറ്റു. ശരത് ലാല്‍ എന്ന ജോഷിക്കാണ് വെട്ടേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. ജോഷിയെ മംഗലാപുരം ആശുപത്രിക്കു മാറ്റി. മൂന്നംഗ സംഘമാണ് ഇരുവരെ ആക്രമിച്ചത്.

സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷത്തെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. ഒന്നരമാസം മുമ്പ് ഇവിടുത്തെ സിപിഎം ലോക്കല്‍ കമ്മറ്റി അംഗത്തിന് നേരെ ആക്രമണം നടന്നിരുന്നു. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ രണ്ട് കൈയ്യും തല്ലിയൊടിച്ച കേസിലെ പ്രതികളാണ് ഇപ്പോള്‍ ആക്രമിക്കപ്പെട്ടത്. രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സിപിഎം ആണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ജില്ലയില്‍ നാളെ യുഡിഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.