കോട്ടയം ഉള്‍പ്പെടെ പതിനാറിലും സിപിഎം മത്സരിക്കും ; ജെഡിഎസിന് സീറ്റില്ല

ലോക് സഭാ തെരഞ്ഞെടുപ്പില്‍ പതിനാറ് സീറ്റിലും മത്സരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ. കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജെഡിഎസിന് ഇത്തവണ സീറ്റ് ഉണ്ടാകില്ല. കോട്ടയം സീറ്റില്‍ ഇത്തവണ സിപിഎം തന്നെ മത്സരിക്കും.

സീറ്റ് ചോദിച്ച ഘടക കക്ഷികള്‍ക്കൊന്നും സീറ്റില്ലെന്ന നിലപാടിലാണ് സിപിഎം ഇപ്പോള്‍. പത്തനംതിട്ടയുടെ കാര്യത്തില്‍ മാത്രം വേണമെങ്കില്‍ വീണ്ടുവിചാരം ആകാമെന്നാണ് സിപിഎം പറയുന്നത്.സിറ്റിംഗ് എംപിമാരില്‍ പി കരുണാകരന്‍ ഒഴികെ എല്ലാവരും മത്സര രംഗത്ത് ഉണ്ടാകും .

ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ് തന്നെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. ആറ്റിങ്ങല്‍ എ സമ്പത്ത്, പാലക്കാട് എം ബി രാജേഷ്, ആലത്തൂര്‍ പി കെ ബിജു, കണ്ണൂര്‍ പി കെ ശ്രീമതി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും.ചാലക്കുടിയില്‍ ഇന്നസെന്റിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്.