ചികിത്സാ പിഴവ് ; കാഴ്ച്ച നഷ്ടപ്പെട്ട ആറ് വയസ്സുകാരിയുടെ ചികിത്സ സർക്കാരേറ്റെടുക്കും

തൃശൂര്‍ : തൃശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലിലെ ചികിത്സാ പിഴവ് കാരണം കാഴ്ച്ച നഷ്ടപ്പെട്ട ആറ് വയസ്സുകാരിയുടെ ചികിത്സ സര്‍ക്കാരേറ്റെടുക്കുമെന്ന് മന്ത്രി കെകെ ഷൈലജ. വിഷയത്തില്‍ ഇടപെടുന്നതിനായി സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

അപസ്മാര സംബന്ധമായ അസുഖത്തിനാണ് സനമോള്‍ ജൂബിലി മെഡിക്കല്‍ കോളേജില്‍ എത്തിയത്. അവിടെ ചികിത്സ നടത്തുന്നതിനിടയില്‍ ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ചികിത്സാ പിഴവ് കാരണം രണ്ടു മാസമായി സനമോളുടെ കാഴ്ച നഷ്ടപ്പെട്ടിട്ട്.

അപസ്മാര സംബന്ധമായ അസുഖത്തിനാണ് കുട്ടി ജൂബിലി മെഡിക്കല്‍ കോളേജില്‍ എത്തിയത്. അവിടെ ചികിത്സ നടത്തുന്നതിനിടയില്‍ ടോക്‌സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്.

ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗത്തിന്റെ തലവന്‍ ഡോ: പുരുഷോത്തമന്റെ നേത്യത്വത്തില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ നിന്നാണ് കണ്ണിനും രോഗം ബാധിച്ചതിച്ചിട്ടുണ്ടെന്ന് മനസിലാക്കിയത്. ഇതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളേജിലും തുടര്‍ന്നും ചികിത്സക്ക് ആവശ്യമായ എസ്റ്റിമേറ്റ് അനുസരിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വികെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണ്.

വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. അതേസമയം ചികിത്സാ പിഴവിനു കാരണമായ ആശുപത്രിക്ക് എതിരെ പോസ്റ്റില്‍ ഒന്നും പറയാത്തതും വിമര്ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം :