കൊറോണ വൈറസ് ഭയം ; ഭാര്യയെ ഭര്‍ത്താവ് ടോയിലറ്റില്‍ പൂട്ടിയിട്ടു

വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലിത്വാനിയയിലാണ് സംഭവം. വിദേശത്തു നിന്നും വന്ന തന്റെ സുഹൃത്തിനെ കണ്ട് താന്‍ സംസാരിച്ചിരുന്നുവെന്നും അതിനാല്‍ തനിക്കും കൊറോണ പിടിപെടാന്‍ സാധ്യത ഉണ്ടെന്നു യുവതി തന്റെ ഭര്‍ത്താവിനോട് പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഭാര്യയെ ശൌചാലയത്തില്‍ പൂട്ടിയിട്ടത്. തുടര്‍ന്ന് അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയും യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

ആശുപത്രിയില്‍ എത്തിച്ച യുവതിയെ പരിശോധിക്കുകയും കൊറോണ ബാധ ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇവിടെ ഇതുവരെയായി ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ ആള്‍ക്ക് രോഗബാധയെ തുടര്‍ന്ന് ചികിത്സ നടക്കുകയാണ്. ഫോണിലൂടെ ഡോക്ടറുടെ ഉപദേശം തേടിയ ശേഷമാണ് താന്‍ ഭാര്യയെ പൂട്ടിയിട്ടതെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. വൈറസ് പകരാതിരിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് ഇങ്ങനെ ചെയ്തതെന്നും അയാള്‍ പറഞ്ഞു.

ഭാര്യയെ പിന്നീട് പരിശോധനക്ക് വിധേയയാക്കി രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. അതേസമയം, ഭര്‍ത്താവിനെതിരെ പരാതിപ്പെടാന്‍ ഭാര്യ തയാറായിട്ടില്ല.