കൊറോണ ബാധിതര്‍ ആയ ഇറ്റലിക്കാര്‍ വൈറസ് പടരാന്‍ കാരണമായ സംഭവം ; ആരോഗ്യ മന്ത്രി പറഞ്ഞത് കള്ളം

കേരളത്തില്‍ കൊറോണ ഇത്രയും വ്യാപിക്കാന്‍ കാരണമായത് ഇറ്റലിയില്‍ നിന്നുള്ള ഒരു കുടുംബം കേരളത്തില്‍ എത്തിയത് കൊണ്ടാണ്. വിമാനത്താവളത്തില്‍ ഇവര്‍ പരിശോധനയ്ക്ക് നിന്നില്ല എന്നും എന്നാല്‍ പരിശോധന ഇല്ലായിരുന്നു എന്നും രണ്ടു വാദങ്ങള്‍ നിലവിലുണ്ട്.

അതേസമയം ഇറ്റലിയില്‍ നിന്നെത്തിയവരെ നിരീക്ഷിക്കാന്‍ നിര്‍ദേശം ലഭിച്ചത് മാര്‍ച്ച് ഒന്നിനാണെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ വാദം.  ഇറ്റലിയില്‍ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 26ന് തന്നെ നിര്‍ദേശം നല്‍കിയിരുന്നു എന്ന് മീഡിയാ വന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 26ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പരിശോധിക്കാം. കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരെ 14 ദിവസത്തെ നിരീക്ഷണത്തിലാക്കണമെന്നാണ് ഈ സര്‍ക്കുലറില്‍ പറയുന്നത്.

26ന് ലഭിച്ച കേന്ദ്ര നിര്‍ദേശം സംസ്ഥാനത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന സൂചനയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണങ്ങളില്‍ ഉണ്ടായിരുന്നത്. ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയവരാണ് കേരളത്തില്‍ വീണ്ടും കോവിഡ് 19 പടരാന്‍ കാരണക്കാരായത്. കേന്ദ്ര നിര്‍ദേശം വന്നതു മുതല്‍ തന്നെ ഇറ്റലി യാത്രക്കാരെ കര്‍ശനമായി നിരീക്ഷിച്ചിരുന്നെങ്കില്‍ രോഗ വ്യാപനം തടയാമായിരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

അതേസമയം ഇറ്റലിയില്‍ നിന്നെത്തുന്നവരെ നിര്‍ദേശിക്കാന്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് മൂന്ന് വരെ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. വിമാനത്തില്‍ അനൌണ്‍സ് ചെയ്യണമെന്ന നിര്‍ദേശമാണ് ഉണ്ടായിരുന്നത്. അത് എല്ലാ വിമാനങ്ങളിലും നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.