കൊറോണ ; ഇന്ത്യയില്‍ മരണം ഏഴായി ; അതീവജാഗ്രതയില്‍ രാജ്യം

ഇന്ത്യയില്‍ കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 7 ആയി. ഇന്ന് മഹാരാഷ്ട്രയിലും ബീഹാറിലും ഗുജറാത്തിലും ഒരോ മരണം റിപ്പോര്‍ട്ടു ചെയ്തു. ഇതുവരെ 341 പേരില്‍ വൈറസ് സ്ഥിരീകരിച്ചു. ബിഹാറിലെ പാട്നയിലാണ് മരണം സ്ഥിരീകരിച്ചത്.

38 വയസുകാരനാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ഏഴായി. പാട്‌നയില്‍ വൃക്ക തകരാറിനെ തുടര്‍ന്ന് മരിച്ച 38 കാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുനഗര്‍ സ്വദേശിയായ ഇയാള്‍ പട്‌നയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മഹാരാഷ്ട്ര സ്വദേശിയായ 63കാരന്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. മുംബൈയിലെ എച്ച്. എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലായിരുന്നു മരണം. രോഗിക്ക് കടുത്ത പ്രമേഹവും രക്തസമ്മര്‍ദവും ഉണ്ടായിരുന്നു. മഹാരാഷ്ട്രയില്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കൊവിഡ് മരണമായിരുന്നു അത്. ഇന്ത്യയില്‍ ഏറ്റവും അധികം കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതും മഹാരാഷ്ട്രയിലാണ്.

അസമില്‍ 4 വയസുള്ള കുട്ടിട്ട് ആദ്യ പരിശോധനയില്‍ വൈറസ് ബാധ ഉള്ളതായി റിപ്പോര്‍ട്ടു ചെയ്‌തെങ്കിലും രണ്ടാമത്തെ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയി.