ലോക്ക് ഡൌണ്‍ നീട്ടുന്നതില്‍ തീരുമാനം എടുത്തിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ലോക്ക് ഡൌണ്‍ നീട്ടണം എന്ന കാര്യത്തില്‍ ഇതുവരെയും ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. ഇക്കാര്യത്തില്‍ ഊഹപോഹങ്ങള്‍ പ്രച്ചരിപ്പിക്കരുതെന്നും അദ്ധേഹം പറഞ്ഞു.ലോക്ക് ഡൌണ്‍ ഘട്ടം ഘട്ടമായി തുടരുമെന്ന റിപ്പോര്‍ട്ടുകളും അദ്ധേഹം തള്ളി.

രാജ്യത്ത് നിലവില്‍ 4,421 കൊറോണ ബാധിതര്‍ ഉണ്ട്,ഇതില്‍ 354 പേര്‍ക്ക് കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.ഒരു കൊറോണ വൈറസ് ബാധിതന്‍ ലോക്ക് ഡൌണ്‍
നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഇരുന്നാല്‍ ഒരു മാസം കൊണ്ട് 406 പേര്‍ക്ക് രോഗബാധയുണ്ടാകുന്ന വിധത്തില്‍ വൈറസ് പകരുന്നതിന് കാരണമാകുമെന്ന് അദ്ധേഹം വ്യക്തമാക്കി,ഐസിഎംആര്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടിയാണ് അദ്ധേഹം ഇക്കാര്യം അറിയിച്ചത്.

രോഗ വ്യാപന മേഖലകള്‍
കണ്ടെത്തി തടയുന്നതിനുള്ള നടപടികള്‍ ആഗ്ര,ഗൗതം ബുദ്ധ നഗര്‍,പത്തനംതിട്ട,ഭില്‍വാര എന്നിവിടങ്ങളില്‍ മികച്ച ഫലമാണ് നല്‍കുന്നതെന്നും അദ്ധേഹം പറഞ്ഞു.
രാജ്യത്തിന്റെ 133 ഇടങ്ങളിലേക്ക് ഇന്ത്യന്‍ റെയില്‍വേ ഇതുവരെ 2500 കോച്ചുകളിലായി നാല്‍പ്പതിനായിരം ഐസൊലേഷന്‍ കിടക്കകള്‍ തയ്യാറാക്കിയിട്ടുണ്ട്.
പ്രതിദിനം 375 കിടക്കകളാണ് റെയില്‍വേ തയ്യാറാക്കുന്നതെന്നും ലവ് അഗര്‍വാള്‍ വ്യക്തമാക്കി.
നേരത്തെ ലോക്ക് ഡൌണ്‍ നീട്ടിയേക്കും എന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു,ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല അഗര്‍വാള്‍ വ്യക്തമാക്കിയത്.