ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഇനി അഴിയെണ്ണും ; 3 മാസം മുതല്‍ മുതല്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ഉണ്ടായിരുന്നു. ഇതിനു തടയിടാനായി പുതിയ ഓര്‍ഡിനന്‍സ് കൊണ്ടു വന്നിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇനിമുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ മൂന്നു മാസം മുതല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷയാണ് ഓര്‍ഡിന്‍സന്‍സ് വ്യവസ്ഥ ചെയ്യുന്നത്. ജാമ്യമില്ല കുറ്റമായിരിക്കും അക്രമികള്‍ക്കുമേല്‍ ചുമത്തുക. 50, 000 മുതല്‍ രണ്ട് ലക്ഷം രൂപവരെ പിഴയും ചുമത്തും. ഗുരുതരമായ കേസുകളില്‍ ആറുമാസം മുതല്‍ ഏഴു വര്‍ഷം വരെയാണ് തടവ്. കൂടാതെ, ഒന്ന് മുതല്‍ അഞ്ചുലക്ഷം രൂപവരെ പിഴയും ചുമത്തും.

1987ലെ പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്യുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ഓര്‍ഡിനന്‍സിലെ മറ്റു വ്യവസ്ഥകള്‍ ഇങ്ങനെ. അതുപോലെ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവങ്ങളില്‍ അന്വേഷണം 30 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. കേസില്‍ ഒരു വര്‍ഷത്തിനകം വിധി പറയണം. ആരോഗ്യപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കോ ക്ലിനിക്കുകള്‍ക്കോ നാശനഷ്ടം ഉണ്ടാക്കിയാല്‍ വിപണിവിലയേക്കാള്‍ ഇരട്ടി തുക അക്രമിയില്‍ നിന്ന് ഈടാക്കുമെന്നും ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നു.