കോവിഡ് 19: അടുത്തമാസം പ്രതിദിനം 6000 കുട്ടികള്‍ മരിക്കുമെന്നു യൂണിസെഫ്

പി.പി.ചെറിയാന്‍

ബാള്‍ട്ടിമോര്‍: അടുത്ത ആറു മാസത്തിനുള്ളില്‍ ഉഗ്രരൂപിയായി മാറുവാന്‍ സാധ്യതയുള്ള കൊറോണ വൈറസ് ആഗോളതലത്തില്‍ പ്രതിദിനം 6000 കുട്ടികളുടെ ജീവന്‍ അപഹരിക്കുമെന്നു യൂനിസെഫിന്റെ വിശകലനത്തെ അപഗ്രഥിച്ചു ബാള്‍ട്ടിമോറിലുള്ള ജോണ്‍ ഹോപിന്‍സ് യൂണിവേഴ്‌സിറ്റി കണക്കാക്കുന്നു.

അഞ്ചു വയസ്സിനു താഴെയുള്ളവരെയാണ് ഈ വൈറസിന്റെ ആക്രമണത്തിനു ഇരയാകുക.

ഇതിനു പുറമെ ആറു മാസത്തിനുള്ളില്‍ ആരോഗ്യസംരക്ഷണ മേഖലയില്‍ സംഭവിക്കുന്ന തകര്‍ച്ച താഴ്ന്ന ഇടത്തരം വരുമാനമുള്ള 118 രാജ്യങ്ങളിലെ അഞ്ചു വയസ്സിനു താഴെയുള്ള 1.2 മില്യന്‍ കുട്ടികളുടെ മരണത്തില്‍ കലാശിച്ചേക്കാമെന്നും ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് ഏറ്റവും പുതിയതായി പ്രസിദ്ധീകരിച്ച ദി ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജര്‍ണലില്‍ പറയുന്നു.

കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ അഞ്ചു അഞ്ചു വയസിനു താഴെയുള്ള കുട്ടികളുടെ മരണം തടയുന്നതിന് സ്വീകരിച്ച നടപടികളെ പുറകോട്ടടിക്കുന്ന ഭീകരമായ ഒരു അവസ്ഥാ വിശേഷമാണ് സംഭവിക്കുക എന്നും ജര്‍ണല്‍ ചൂണ്ടികാണിക്കുന്നു.

കുട്ടികളില്‍ കോവിഡ് 19 രോഗം തടയുന്നതിന് യൂനിസെഫ് മേയ് ആദ്യവാരം റി ഇമ്മേജില്‍ എന്ന ഗ്ലോബല്‍ ക്യാമ്പയ്‌നും തുടക്കം കുറിച്ചിട്ടുണ്ട്.

കുട്ടികള്‍ക്കു പോഷകാഹാരം നല്‍കുക, ശുചിത്വം പാലിക്കുക, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ചൂഷണത്തില്‍ നിന്നും പീഡനത്തില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക, കുട്ടികളുടെ പരിപാലനത്തിന് കുടുംബങ്ങളെ സഹായിക്കുക എന്നീ കാര്യങ്ങളാണ് ക്യാമ്പയ്‌നില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്.