കേരളം : ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 24 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ രോഗ വിമുക്തി നേടി. ഇന്ന് പോസിറ്റീവായതില്‍ 12 പേര്‍ വിദേശത്തുനിന്ന് വന്നതാണ്. 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നതാണ്. പാലക്കാട്- 7, മലപ്പുറം- 4, കണ്ണൂര്‍-3, തിരുവനന്തപുരം-2, പത്തനംതിട്ട-2, തൃശൂര്‍- 2, ആലപ്പുഴ എറണാകുളം-1, കോഴിക്കോട്-1, കാസര്‍കോട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗബാധിതരുടെ എണ്ണം. തൃശ്ശൂരില്‍ രണ്ടുപേര്‍ക്കും കണ്ണൂര്‍,വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്.

മഹാരാഷ്ട്ര-8,തമിഴ്നാട്-3. കണ്ണൂരില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ 666 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 161 പേര്‍ നിലവില്‍ ചികിത്സയിലാണ്. നേരത്തെ പറഞ്ഞതു പോലെ നാം കൂടുതല്‍ ജാഗ്രത കാണിക്കേണ്ട സമയമാണിണിതെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗികളുടെ വര്‍ധന മനസ്സിലാക്കി കൊണ്ടാണ് രോഗനിര്‍വ്യാപന പദ്ധതി തയാറാക്കിയിട്ടുള്ളത്. വൈറസ് നമ്മുടെ നാട്ടിലേക്ക് വന്നത് ആരുടെയെങ്കിലും കുറ്റമല്ല. ചില കേന്ദ്രങ്ങള്‍ തെറ്റായ വ്യാഖ്യാനം നല്‍കി പ്രചരിപ്പിക്കുന്നതു ശ്രദ്ധയില്‍ പെട്ടതു കൊണ്ടാണ് പുറത്തുനിന്നു വന്നവരിലാണ് രോഗം കൂടുതല്‍ എന്നു പറഞ്ഞത്. രോഗം എങ്ങനെയാണ് വരുന്നതെന്ന തിരിച്ചറിവുണ്ടാകണം.

പ്രവാസികള്‍ നമ്മുടെ സഹോദരങ്ങളാണ്, അവര്‍ അവരുടെ മണ്ണിലേക്കാണു വരുന്നത്. അവരെ സംരക്ഷിക്കണം. എന്നാല്‍ അതോടൊപ്പം നാട്ടിലുള്ളവരെയും സംരക്ഷിക്ഷണം. സംസ്ഥാന അതിര്‍ത്തികളില്‍ റെഡ്‌സോണില്‍ ഉള്ളവര്‍ വന്നാല്‍ അവര്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് ഇന്നത്തെ നിലയില്‍ അപകടമാണ്. കേരളത്തില്‍ എത്തുന്നവരെല്ലാം രോഗവാഹകരാണെന്നോ അകറ്റി നിര്‍ത്തേണ്ടവരാണെന്നോ അര്‍ത്ഥമില്ല.

അങ്ങനെ വരുന്നവരെക്കുറിച്ച് ചിലര്‍ തെറ്റായ വ്യഖ്യാനം നല്‍കുന്നുണ്ട്. പ്രവാസികള്‍ അകറ്റി നിര്‍ത്തേണ്ടവരല്ല..
അതുപോലെ എസ്എസ്എല്‍സി പരീക്ഷ നിശ്ചയിച്ച പ്രകാരം മേയ് 26 മുതല്‍ 30 വരെ നടക്കും. ടൈംടേബിള്‍ നേരത്തേ പ്രസിദ്ധീകരിച്ചു. പരീക്ഷ നടത്താന്‍ കേന്ദ്ര അനുമതി ലഭിച്ചു. മുന്‍കരുതലും ഗതാഗത സൗകര്യവും ഒരുക്കും. വിദ്യാര്‍ഥികളോ രക്ഷിതാക്കളോ ആശങ്കപ്പെടേണ്ട. ആശങ്കകള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പരിഹരിക്കും.