ഇന്ന് 67 പേര്‍ക്ക് കോവിഡ്; 10 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്കു പരിശോധനാ ഫലം നെഗറ്റീവായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ആറ് പേര്‍ക്കും മലപ്പുറം, എറണാകുളം അഞ്ച് വീതം തൃശൂര്‍, കൊല്ലം നാല് പേര്‍ക്കും കാസര്‍കോട്, ആലപ്പുഴ എന്നിവിടങ്ങില്‍ മൂന്ന് പേര്‍ക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി 9 ഹോട്‌സ്‌പോട്ടുകള്‍ കൂടി വന്നു. സംസ്ഥാനത്ത് ഇതുവരെ 6 പേര്‍ മരിച്ചു. അതേസമയം ക്വാറന്റീനിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു.

പോസിറ്റീവായവരില്‍ 27 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. തമിഴ്‌നാട്ടില്‍നിന്ന് വന്ന 9 പേര്‍ക്കും, മഹാരാഷ്ട്രയില്‍നിന്ന് വന്ന 15 പേര്‍ക്കും, ഗുജറാത്തില്‍നിന്ന് വന്ന 5 പേര്‍ക്കും, കര്‍ണാകടയില്‍നിന്ന് വന്ന 2 പേര്‍ക്കും പോണ്ടിച്ചേരിയില്‍നിന്നും ഡല്‍ഹിയില്‍നിന്നും വന്ന ഓരോ ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കമൂലം 7 പേര്‍ക്ക് രോഗം വന്നു. കോട്ടയം 1, മലപ്പുറം 3, ആലപ്പുഴ 1, പാലക്കാട് 2, എറണാകുളം 1, കാസര്‍കോട് 2 എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകള്‍. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 963 ആയി. 415 പേര്‍ ചികില്‍സയിലുണ്ട്.

പുറത്തുനിന്ന് എത്തുന്നവരെ കരുതലോടെ സ്വീകരിക്കും, ആരെയും പുറന്തള്ളുന്നില്ല, ആരോടും വിവേചനമില്ല, രാജ്യത്തിന്റെ പലഭാഗത്ത് നിന്ന് ട്രെയിന്‍ വരുന്നതിന് യാതൊരു തടസവുമില്ല, ക്വാറന്റൈന്‍ വീട്ടിലാവാം, നിയന്ത്രണമില്ലങ്കില്‍ സമൂഹവ്യാപനത്തിലേക്ക് പോകും, ട്രെയിനില്‍ വരുന്നവരുടെ വിവരങ്ങള്‍ മുന്‍കൂട്ടി സര്‍ക്കാറിനെ അറിയിക്കണം, വീടുകളില്‍ ക്വാറന്റൈന്‍ ഉള്ളവര്‍ അവിടെ തന്നെ കഴിയണം, ലോക്ഡൗണ്‍ ഇളവുകള്‍ വന്നിട്ടുണ്ട്, ലോക്ഡൗണ്‍ തുടരുകയാണ്. ആള്‍ക്കൂട്ടം കൂടുന്നത് പാടില്ല, ജാഗ്രത കുറയാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാഹ-മരണ ചടങ്ങുകള്‍ക്ക് നിയന്ത്രണം, മരണ ചടങ്ങുകള്‍ക്ക് 20 പേരെ പാടുള്ളു, വിവാഹത്തിന് പരമാവധി 50 പേര്‍ക്കെ അനുവാദമുള്ളൂ, ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ശന നിലപാട് സ്വീകരിക്കും, ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം, വിലക്ക് ലംഘിച്ച് ആളുകളെ കയറ്റിയാല്‍ നടപടി വാഹനത്തിന്റെ ഉടമകള്‍ക്കെതിരെയുണ്ടാവും. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റെ ചെയ്യും. മാസക്ക് സൗജന്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നുണ്ട്. ജ്യൂസ് കടകളിലും ചായ കടകളിലെയും കുപ്പി ഗ്ലാസ് സാനിറ്റൈസ് ചെയ്യണം, സ്ഥിരമായി അതിര്‍ത്തി കടന്ന് പോകുന്നവര്‍ക്ക് പ്രത്യേക പാസ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.