കൊറോണയുടെ പേരില്‍ ചൈല്‍ഡ് ലൈന്‍ ഹെല്പ് നമ്പര്‍ ആയ 1098 സര്‍ക്കാര്‍ നിര്‍ത്തിവെച്ചു

രാജ്യത്ത് കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ സംവിധാനമായ ചൈല്‍ഡ് ലൈന്‍ നമ്പര്‍ ഇപ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച അവസ്ഥയില്‍. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന 1098 എന്ന നമ്പര്‍ ആണ് ആഴ്ചകളായി പ്രവര്‍ത്തനം നിലച്ചിട്ട്.

നമ്പറിലേയ്ക്ക് വിളിക്കുന്നവര്‍ക്ക് രാജ്യത്തെ നിലവിലെ കോവിട് 19 രോഗവ്യാപനം കാരണം 1098 എന്ന നമ്പര്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമം അല്ല എന്നും. ജീവനക്കാരുടെ അഭാവമാണ് അതിനു കാരണമെന്ന അറിയിപ്പുമാണ് കേള്‍ക്കുവാന്‍ സാധിക്കുന്നത്. എന്തെങ്കിലും റിപ്പോര്‍ട്ട് ചെയ്യുവാന്‍ ഉണ്ട് എങ്കില്‍ അവരുടെ വെബ്‌സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്യാം എന്നും അറിയിപ്പുണ്ട്.

ചൈല്‍ഡ് ലൈന്‍ സഹായത്തിനു വേണ്ടി നമ്പര്‍ ഉപയോഗിച്ച പലര്‍ക്കും മണിക്കൂറുകള്‍ ശ്രമിച്ചിട്ടും ആരും കാള്‍ എടുക്കാത്ത സ്ഥിതിയാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ലോക്ക് ഡൌണ്‍ കാരണം കുട്ടികള്‍ക്ക് നേരെയുള്ള ഗാര്‍ഹിക അതിക്രമങ്ങള്‍ കൂടി എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനു പിന്നാലെയാണ് കുട്ടികള്‍ക്ക് വേണ്ടിയുള്ള ഹെല്‍പ് ലൈന്‍ നമ്പര്‍ ഇത്തരത്തില്‍ ഉപയോഗശൂന്യമായി കിടക്കുന്നത്.

1996 ല്‍ ചൈല്‍ഡ് ലൈന്‍ ഇന്ത്യാ ഫോണ്ടെഷന്‍ ആണ് ഈ സംവിധാനം നടപ്പിലാക്കിയത്. യൂണിയന്‍ മിനിസ്റ്ററി ഓഫ് വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് (MWCD) കീഴിലാണ് ഇത് വരുന്നത്.