വാക്‌സിന്‍ കണ്ടെത്തിയാലും വാക്‌സിനേഷന്‍ ഉടനെ പൂര്‍ണമാകില്ല എന്ന് ലോകാരോഗ്യസംഘടന

കൊറോണ വൈറസിന് എതിരെയുള്ള വാക്‌സിന്‍ കണ്ടെത്തിയാലും അടുത്ത വര്‍ഷം പകുതിവരെ വ്യാപകമായ കുത്തിവെയ്പ്പുകള്‍ എടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന. അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ ട്രയലുകളിലെ കാന്‍ഡിഡേറ്റ് വാക്‌സിനുകളൊന്നും ഇതുവരെ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്ന 50% എങ്കിലും ഫലപ്രാപ്തിയുടെ വ്യക്തമായ സൂചന നല്‍കിയിട്ടില്ലെന്ന് സംഘടനാ വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. രണ്ട് മാസത്തില്‍ താഴെയുള്ള മനുഷ്യ പരിശോധനയ്ക്ക് ശേഷം ഓഗസ്റ്റില്‍ കോവിഡ്-19 വാക്‌സിന് റഷ്യ നിയന്ത്രണ അനുമതി നല്‍കിയിട്ടുണ്ട്.

അടുത്ത വര്‍ഷം പകുതി വരെ വ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് നടത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല,” ഹാരിസ് ജനീവയില്‍ നടന്ന യുഎന്‍ ബ്രീഫിംഗില്‍ പറഞ്ഞു. ”വാക്‌സിന്‍ പരീക്ഷണത്തിനായുള്ള മൂന്നാം ഘട്ടം കൂടുതല്‍ സമയമെടുക്കും, കാരണം വാക്‌സിന്‍ എത്രത്തോളം സംരക്ഷിതമാണെന്ന് ഉറപ്പാക്കണം.”. ആളുകള്‍ക്കിടയില്‍ വലിയ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന വാക്‌സിന്‍ ഗവേഷണമാണ് ഈ ഘട്ടത്തില്‍’. ഒരു പ്രത്യേക വാക്‌സിന്‍ മത്സരാര്‍ഥിയെയും ഹാരിസ് പരാമര്‍ശിച്ചില്ല.

ട്രയലുകളില്‍ നിന്നുള്ള എല്ലാ ഡാറ്റയും പങ്കിടുകയും താരതമ്യം ചെയ്യുകയും വേണം, ഹാരിസ് പറഞ്ഞു. ”ധാരാളം ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്, വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് ഞങ്ങള്‍ക്ക് അറിയില്ല… ഈ ഘട്ടത്തില്‍ അതിന് മൂല്യവത്തായ ഫലപ്രാപ്തിയും സുരക്ഷയും ഉണ്ടോ ഇല്ലയോ എന്നതിന്റെ വ്യക്തമായ വിവരം ഞങ്ങള്‍ക്ക് ഇല്ല…,” അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകാരോഗ്യസംഘടനയും ഗാവി വാക്‌സിന്‍ സഖ്യവും കോവക്‌സ് എന്നറിയപ്പെടുന്ന ആഗോള വാക്‌സിന്‍ അലോക്കേഷന്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നു, ഇത് വാക്‌സിന്‍ ഡോസുകള്‍ ന്യായമായി വാങ്ങാനും വിതരണം ചെയ്യാനും സഹായിക്കുന്നു. ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകര്‍ പോലുള്ള എല്ലാ രാജ്യങ്ങളിലെയും ഉയര്‍ന്ന അപകടസാധ്യതയുള്ള ആളുകള്‍ക്ക് ആദ്യം കുത്തിവയ്പ്പ് നല്‍കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഒക്ടോബര്‍ അവസാനത്തോടെ വാക്‌സിന്‍ വിതരണത്തിന് തയ്യാറാകുമെന്ന് യുഎസ് പബ്ലിക് ഹെല്‍ത്ത് ഉദ്യോഗസ്ഥരും ഫൈസര്‍ ഇങ്കും വ്യാഴാഴ്ച അറിയിച്ചു. നവംബര്‍ 3 ന് നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരിക്കും അമേരിക്കയില്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുക. അങ്ങനെയെങ്കില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇത് നിര്‍ണായക സ്വാധീനം ചെലുത്തിയേക്കുമെന്നാണ് വിവരം.
2021 അവസാനത്തോടെ 2 ബില്ല്യണ്‍ ഡോസ് അംഗീകൃത വാക്‌സിനുകള്‍ സംഭരിക്കാനും വിതരണം ചെയ്യാനും കോവാക്‌സ് ലക്ഷ്യമിടുന്നു, എന്നാല്‍ അമേരിക്കയുള്‍പ്പെടെ ഉഭയകക്ഷി ഇടപാടുകളിലൂടെ സ്വന്തമായി സപ്ലൈകള്‍ നേടിയ ചില രാജ്യങ്ങള്‍ തങ്ങളുമായി ചേരില്ലെന്ന് അവര്‍ പറഞ്ഞു. ”അടിസ്ഥാനപരമായി, ഞങ്ങള്‍ വാതില്‍ തുറന്നിരിക്കുന്നു. കോവാക്‌സ് ഈ ഗ്രഹത്തിലെ എല്ലാവര്‍ക്കും വാക്‌സിനുകള്‍ ലഭ്യമാകുമെന്ന് ഉറപ്പാക്കുകയാണ്, ”ഹാരിസ് പറഞ്ഞു.