പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും ഒരിക്കലും തര്‍ക്കിക്കരുത് ; വിവാദമായി ടിനി ടോമിന്റെ പ്രസ്താവന

ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരം നടത്തിയ പ്രസ്താവന വിവാദമായത്. ഞാന്‍ ഒരു നടന്റെ മകനോ വായില്‍ വെള്ളിക്കരണ്ടി വെച്ച് ജനിച്ചു വീണതോ അല്ല, ഒരുപാട് കഷ്ടപെട്ടിട്ടാണ് ഞാന്‍ ഈ നിലയില്‍ എത്തിയത്. നിരവധി ഉത്സവപറമ്പുകളിലും പള്ളികളിലും പരുപാടി അവതരിപ്പിച്ചാണ് ഞാന്‍ ഈ നിലയില്‍ എത്തിച്ചേര്‍ന്നത് എന്ന് താരം പറയുന്നു. എനിക്ക് ആരില്‍ നിന്നും ഒന്നും തന്നെ ഒളിച്ച് വെക്കാനില്ല ഞാന്‍ ഒരു തുറന്ന പുസ്തകം ആണെന്നും താരം പറയുന്നു. എന്നാല്‍ തനിക്കെതിരെ നേരത്തെ ഹാസ്യപരിപാടിയില്‍ ഉയര്‍ന്നുവന്ന ബോഡി ഷെയ്മിങ്ങിനെതിരെയും ടിനി ടോം പ്രതികരിച്ചു.

പാവപ്പെട്ട കുടുംബങ്ങളില്‍ ജനിച്ചവരുടെ അന്നമാണ് മിമിക്രി. ഒരിക്കലും ആരെയും അപമാനിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ വേണ്ടിയല്ല ഞാന്‍ ഇത് പറയുന്നത്. ഒരിക്കലും പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും നമ്മള്‍ തര്‍ക്കിക്കരുത്. ഗതികേട് കൊണ്ടാണ് അവര്‍ ഇതിലേക്ക് ഇറങ്ങുന്നത്. അതിനാല്‍ അവരോടൊന്നും ഞാന്‍ ഒരിക്കലും പ്രതികരിക്കാറില്ല, എനിക്കെതിരെ ഓരോ തവണ സൈബര്‍ അറ്റാക്ക് നടക്കുമ്പോഴും ഞാന്‍ കൂടുതല്‍ പവര്‍ഫുള്‍ ആകുകയാണ് ചെയ്യുന്നത് എന്ന് താരം വ്യക്തമാക്കി.

അതേസമയം ടിനി ടോമിന്റെ ഈ വാക്കുകള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ഉയര്‍ത്തുന്നത്. സമൂഹത്തിലെ ഒരുകൂട്ടം വിഭാഗത്തിനെതിരെ പ്രതിഷേധിച്ചത് അവരെ അവഹേളിക്കുന്നതിനു തുല്ല്യമാണെന്നും അവരെ പറ്റി ഇങ്ങനെ പറഞ്ഞത് മോശമായെന്നും ഇതിനു മാപ്പ് ചോദിക്കണം എന്നുമാണ് അവര്‍ അഭിപ്രായപ്പെടുന്നത്.