ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐക്ക് സുപ്രീം കോടതിയുടെ താക്കീത്

പിണറായി വിജയനെ കുറ്റവിമുക്തമാക്കിയ ലാവ്‌ലിന്‍ കേസിലെ വിധികള്‍ പരിശോധിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് സി.ബി.ഐക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. രണ്ട് കോടതികള്‍ കുറ്റവിമുക്തമാക്കിയ കേസാണിതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രണ്ട് കീഴ് കോടതികള്‍ കുറ്റവിമുക്തമാക്കിയ കേസാണിത്. മതിയായ രേഖകള്‍ സമയത്ത്, നേരെ ചൊവ്വെ സമ4പ്പിച്ചില്ലെങ്കില്‍ വിധികള്‍ പരിശോധിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് ജസ്റ്റിസ് യു.യു ലളിത് മുന്നറിയിപ്പ് നല്‍കി. സി.ബി.ഐക്ക് കൂടുതല്‍ സമയം അനുവദിച്ച കോടതി ഈ മാസം പതിനാറിന് വീണ്ടും ഹരജി പരിഗണിക്കുമെന്ന് വ്യക്തമാക്കി.

വിശദമായ നോട്ടടക്കം കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്ന് ലാവ്‌ലിന്‍ കേസ് പരിഗണിച്ച് തുടങ്ങിയപ്പോള്‍ തന്നെ സി.ബി.ഐ കോടതിയെ അറിയിക്കുകയായിരുന്നു. സി.ബി.ഐക്ക് വേണ്ടി സോളിസിറ്റ4 ജനറല്‍ തുഷാ4മേത്തയാണ് ഹാജരായത്. നിലവിലുള്ള ആവശ്യത്തിനുള്ള രേഖകള്‍ പരിശോധിച്ചിട്ടില്ലേയെന്ന് സി.ബി.ഐയോട് കോടതി ആരാഞ്ഞു. രേഖകള്‍ ഒന്നിച്ചാക്കണമെന്നും വിശദമായ നോട്ട് നല്‍കാനുണ്ടെന്നും സി.ബി.ഐ മറുപടി പറഞ്ഞു. ഈ സമയത്താണ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബഞ്ച് സി.ബി.ഐക്ക് മുന്നറിയിപ്പ് നല്‍കിയത്.

പിണറായി വിജയന് വേണ്ടി മുതി4ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കോടതിയില്‍ ഹാജരായിരുന്നത്. ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് ശരന്‍, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ചാണ് ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയനെ കുറ്റവിമുക്തമാക്കിയ നടപടി ചോദ്യം ചെയ്ത് സി.ബി.ഐ അടക്കം സമ4പ്പിച്ച ഹരജികള്‍ പരിഗണിച്ചിരുന്നത്.