വേടനെതിരായ ലൈംഗികപീഡന ആരോപണം ; വിവാദം കത്തുന്നു

പ്രമുഖ മലയാളം റാപ് സിംഗര്‍ വേടനെതിരെയുള്ള ലൈംഗികപീഡന ആരോപണം വിവാദം കത്തുന്നു. ഫേസ്ബുക്കില്‍ വേടന്‍ തന്നെ പങ്കുവെച്ച മാപ്പ് പറഞ്ഞു കൊണ്ടുള്ള പോസ്റ്റ് ആണ് ലൈംഗിക പീഡന വാര്‍ത്ത പുറത്തു കൊണ്ട് വന്നത്. ഇതിന് പിന്നാലെയാണ് വേടനെ പിന്തുണച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയ രംഗത് വന്നത്. ഇതിനിടെ വേടനെതിരേ ലൈംഗിക പീഡന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ‘ഫ്രം എ നേറ്റീവ് ഡോട്ടര്‍’ എന്ന മ്യൂസിക് വീഡിയോ പദ്ധതി നിര്‍ത്തിവയ്ക്കുന്നതായി സംവിധായകന്‍ മുഹ്‌സിന്‍ പരാരി. തന്റെ ഇന്‍സ്റ്റഗ്രാം അകൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘ദി റൈറ്റിങ് കമ്പനി’യുടെ ബാനറില്‍ നിര്‍മിക്കുന്ന മലയാളം ഹിപ്പ്‌ഹോപ്പ് ആല്‍ബമാണ് ഫ്രം എ നേറ്റീവ് ഡോട്ടര്‍. ഇതില്‍ പ്രധാന ഗായകനാണ് വേടന്‍.

വിഷയത്തില്‍ നീതിയുക്തമായ പരിഹാരം കാണുന്നതുവരെ മ്യൂസിക് വീഡിയോയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്നാണ് ആല്‍ബം സംവിധായകന്‍കൂടിയായ മുഹ്‌സിന്‍ പരാരി പറയുന്നത്. വേടനെതിരായ ആരോപണം ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും സംഭവത്തില്‍ അടിയന്തിര ഇടപെടലും പരിഹാരവും ആവശ്യമാണെന്നും മുഹ്‌സിന്‍ കുറിച്ചു. ‘നേറ്റീവ് ബാപ്പ’,’ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍’ എന്നീ സംഗീത ആല്‍ബങ്ങള്‍ക്കു ശേഷമാണ് റൈറ്റിങ് കമ്പനി പുതിയ ആല്‍ബം നിര്‍മിക്കാന്‍ തീരുമാനിച്ചത്.

 

വിമണ്‍ എഗെയിന്‍സ്റ്റ് സെക്ഷ്യുല്‍ ഹറാസ്‌മെന്റ് (WASH)) എന്ന് ഫേസ്ബുക്ക് പേജില്‍ ജൂണ്‍ 2നാണ് വേടനെതിരെ ലൈംഗിക പീഡനാരോപണവമായി ഒരു ഫേസ്ബുക്ക് പോസ്റ്റ് ആദ്യം ഉണ്ടാകുന്നത്. ആ പേജിന്റെ അഡ്മിന് ഒന്നില്‍ കൂടുതല്‍ സ്ത്രീകളുടെ അനുഭവങ്ങള്‍ ചേര്‍ത്താണ് പോസ്റ്റ് തയ്യറാക്കിയത്.
വൈകൃത മനോഭാവത്തോടെ റാപ്പര്‍ അവരില്‍ സമീപിച്ചു എന്ന് പോസ്റ്റില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന്. മദ്യപിച്ചിരിക്കുമ്പോള്‍ സ്ത്രീകളോട് സമ്മതം ഇല്ലാതെ അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കാനും മറ്റുമുള്ള വളരെ ഗൗരവമേറിയ ആരോപണമാണ് റാപ്പര്‍ക്കെതിരെ വാഷ് എന്ന പേജ് ആരോപിച്ചരിക്കുന്നത്.

എന്നാല്‍ അത് സോഷ്യല്‍ മീഡിയയിലെ പൊതുമണ്ഡലത്തില്‍ ചര്‍ച്ചയായില്ല. ഏകദേശം പത്ത് ദിവസമെടുത്തു ഒരു മാധ്യമം എങ്കിലും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍. അതിനുള്ള പ്രധാന കാരണം ഔദ്യോഗിക ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് ഈ സംഭവത്തെ കുറിച്ച് ആരും സംസാരിച്ചിട്ടില്ല. അങ്ങനെ ഇരിക്കെയാണ് കഴിഞ്ഞ ദിവസം സംവിധായകനും തിരക്കഥ കൃത്തുമായി മുഹ്‌സിന്‍ പരാരി വേടനെ പ്രധാനിയാക്കിട്ടുള്ള ഒരു മ്യൂസിക്കല്‍ വീഡിയോയുടെ പോസറ്റ് പുറത്തിറക്കുന്നത്. എന്നാല്‍ ആ പോസ്റ്ററിന് താഴെ വേടന്റെ ലൈംഗികാരോപണ പ്രശ്‌നം ചിലര്‍ ഉന്നയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് പരാരി വേടനൊപ്പം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന മ്യൂസിക്കല്‍ വീഡിയോയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നു എന്ന് ഇന്‍സ്റ്റാഗ്രാമില്‍ പ്രസ്താവനയായി പരാരി അറിയിക്കുന്നത്. അതിനുള്ള കാരണം റാപ്പര്‍ക്കെതിരെ ഉയര്‍ന്ന് വന്ന ലൈംഗിക പീഡനാരോപണങ്ങളാണ്. ഇത് രാത്രിയോടെ വാര്‍ത്തയായി മാറുകുയും. സംഭവത്തിന് വലിയോ തോതില്‍ ജനശ്രദ്ധ ഉണ്ടാകുയും ചെയ്തു.

അതിനിടയില്‍ വേടന്‍ ജൂണ്‍ രണ്ടിന് വാഷിന്റെ ആരോപണത്തെ പ്രതിരോധിച്ച് ഒന്ന് രണ്ട് കുറിപ്പുകളും സ്റ്റോറികളും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് താരം അത് നീക്കം ചെയ്തുയെന്നാണ് പലയിടത്തും നിന്നു അവ്യക്തമായ റിപ്പോര്‍ട്ടുകള്‍ ഉടലെടുക്കുന്നത്. കൂടാതെ ഈ വിഷയം ക്ലബ്ഹൗസില്‍ ഒരു ദിവസം ചര്‍ച്ചയ്ക്ക് വഴിവെച്ചായിരുന്നു. അന്ന് നിരവധി പേരാണ് റൂമില്‍ ചര്‍ച്ചയ്ക്കായി പങ്കെടുത്തത്.