സ്ത്രീകളെ ‘ഐറ്റം’ എന്ന് വിളിക്കുന്നവര്‍ ശ്രദ്ധിക്കുക ; അകത്തു കിടക്കേണ്ടി വരും

പെണ്‍കുട്ടിയെ ‘ഐറ്റം'(മാല്‍) എന്ന് വിളിച്ച് പരിഹസിച്ച യുവാവിന് ജയില്‍ ശിക്ഷ. ഇങ്ങനെ വിളിക്കുന്നത് ലൈംഗിക അധിക്ഷേപത്തിന്റെ പരിധിയില്‍ വരുമെന്ന് മുംബൈയിലെ സ്‌പെഷ്യല്‍ കോടതി. സമാന കേസില്‍ ബിസിനസുകാരനായ യുവാവിന് ഐപിസി സെക്ഷന്‍ 354 പ്രകാരം ഒന്നര വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചാണ് കോടതിയുടെ പരമാര്‍ശം. അബ്രാര്‍ ഖാന്‍ എന്ന യുവാവിനെയാണ് കോടതി ശിക്ഷിച്ചത്. സ്ത്രീകളെ ആക്ഷേപിക്കുന്നതും മോശമായി ചിത്രീകരിക്കുന്നതുമായ പ്രയോഗമാണിത്, ഇത് മനപ്പൂര്‍വ്വം സ്ത്രീത്വത്തെ അപകമാനിക്കാനുള്ള ശ്രമമായേ കാണാനാകൂ എന്നും ജഡ്ജി എസ്‌ജെ അന്‍സാരി പറഞ്ഞു.

വീടിനു അടുത്തുള്ള പെണ്‍കുട്ടിയെ ‘ക്യാ ഐറ്റം, കിദര്‍ ജാ രഹി ഹോ’ എന്ന് ചോദിച്ച് മുടി പിടിച്ചു വലിച്ചു എന്നായിരുന്നു യുവാവിനെതിരായ പരാതി. പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്സ് ആക്ട് പ്രകാരം കുറ്റവിമുക്തനാക്കാന്‍ സാധിക്കില്ലെന്ന് നിരീക്ഷിച്ച കോടതി ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും, അത് ഇത്തരം റോഡുകളിലെ പൂവാലന്‍മാര്‍ക്ക് പാഠമാകണമെന്നും കോടതി പറഞ്ഞു. 2015 ജൂലൈ 14ന് സ്‌കൂള്‍ വിട്ട് വരികയായിരുന്ന 16-കാരിയായ പരാതിക്കാരിയുടെ മുടിയില്‍ പിടിച്ച് വലിക്കുകയും ‘ക്യാ ഐറ്റം കിദര്‍ ജാ രാഹി ഹോ?’ എന്നും, ‘ഏ ഐറ്റം സണ്‍ നാ’ എന്ന് കമന്റ് പറയുകയും ചെയ്തു. എതിര്‍ത്തപ്പോള്‍ തെറി വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഹെല്‍പ് ലൈനില്‍ പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു.

2015 ജൂലൈ 14ന് സ്‌കൂള്‍ വിട്ട് വരികയായിരുന്ന 16-കാരിയായ പരാതിക്കാരിയുടെ മുടിയില്‍ പിടിച്ച് വലിക്കുകയും ‘ക്യാ ഐറ്റം കിദര്‍ ജാ രാഹി ഹോ?’ എന്നും, ‘ഏ ഐറ്റം സണ്‍ നാ’ എന്ന് കമന്റ് പറയുകയും ചെയ്തു. എതിര്‍ത്തപ്പോള്‍ തെറി വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഹെല്‍പ് ലൈനില്‍ പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു.