മോദി കുളിമുറിയിലെ ഒളിഞ്ഞുനോട്ടക്കാരന്‍ എന്ന് രാഹുല്‍ഗാന്ധി

ലഖ്നോ : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുളിമുറിയിലെ ഒളിഞ്ഞുനോട്ടക്കാരനാണ് എന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരായ മോദിയുടെ മഴക്കോട്ട് പരാമർശത്തിന് മറുപടി പറയുകയായിരുന്നു രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മോദിക്ക് ഗൂഗിളിൽ തിരയാനും കുളിമുറിയിൽ ഒളിഞ്ഞ് നോക്കാനും മാത്രമേ സമയമുള്ളുവെന്ന് രാഹുല്‍ പറയുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവുമൊത്ത് യു.പിയുടെ വികസനത്തിനായുള്ള പൊതുമിനിമം പരിപാടി പുറത്തിറക്കി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രതിസന്ധികൾ ഉണ്ടെങ്കിലും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽ കൂട്ടിച്ചേർത്തു. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ റെയിന്‍ കോട്ടിട്ട് കുളിക്കുവാന്‍ അറിയാവുന്ന ആളാണ്‌ എന്നാണ് മോദി ഇന്നലെ പറഞ്ഞത്.അതിനാണ് രാഹുല്‍ മോദി കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്നയാളാണ് എന്ന് മറുപടി നല്‍കിയത്. കഴിഞ്ഞ വർഷങ്ങളിലെ മോദിയുടെ ഭരണം പരാജയമായിരുന്നുവെന്നും യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. വികസനത്തെ കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് സമയമില്ലെന്നും തൊഴിലില്ലായ്മ, സുരക്ഷ എന്നീ വിഷയങ്ങളെ കുറിച്ച് സംസാരിക്കാൻ മോദി തയ്യാറാവുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.പാവപ്പെട്ട കുടുംബങ്ങൾക്ക് 1000 രൂപ പെൻഷൻ, പത്ത് രൂപക്ക് ഭക്ഷണം, ഗ്രാമീണ മേഖലയിലെ സമ്പൂർണ്ണ വൈദ്യൂതിവൽക്കരണം എന്നിവയാണ് കോൺഗ്രസ്–എസ്.പി സഖ്യത്തിെൻറ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.