ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നത് ബിജെപിയിലെ തന്നെ നരഭോജികള്‍: ഹിമവല്‍ ഭദ്രാനന്ദ

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ വിമര്ശാനവുമായി വിവാദ സ്വാമി ഹിമവല്‍ ഭദ്രാനന്ദ. ബിജെപി നേതാക്കള്‍ നടത്തിയ മെഡിക്കല്‍ അഴിമതി മറക്കുന്നതിന് ബിജെപിയിലെ നരഭോജികള്‍ തന്നെയാണ് സ്വന്തം സഹോദരനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് ഹിമവല്‍ഭദ്രാനന്ദ ആരോപിക്കുന്നത്.

ഈ പാപങ്ങള്‍ കുമ്മനം എവിടെ കൊണ്ടുപോയി മറക്കുമെന്നും ഹിമവല്‍ ഭദ്രാനന്ദ ചോദിക്കുന്നു. മാധ്യമങ്ങളിലൂടെ ബിജെപിയിലെ മെഡിക്കല്‍ അഴിമതിയെ ചോദ്യം ചെയ്തു സ്വാമി നേരത്തെയും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പത്തു പേരെ പൊലീസ് ഇതിനകം പിടികൂടി. അതിനിടയില്‍ തിരുവനന്തപുരത്തെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും ഗവര്‍ണര്‍ പി.സദാശിവം വിളിച്ചുവരുത്തി. ഇക്കാര്യം ഗവര്‍ണര്‍ തെന്നെ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 11.30നും 12.30നും ഇടയിലായിരുന്നു കൂടിക്കാഴ്ച. ബിജെപി സംസ്ഥാന അധ്യക്ഷനുമായും ആര്‍എസ്എസ് തലവനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചനയുണ്ട്.