സ്വകാര്യത മൗലികാവകാശം മറയാക്കി അനാശാസ്യ സംഘം; പോലീസ് കുഴങ്ങി, സംഭവം പരിഷ്‌കൃത കേരളത്തില്‍

പെരുമ്പാവൂര്‍: ബഹുനില കെട്ടിടത്തിനുള്ളില്‍ അനാശാസ്യം നടക്കുന്നുവെന്നറിഞ്ഞ് റെയ്ഡിനെത്തിയ പോലീസ് കണ്ടത് പൂര്‍ണ നഗ്‌നരായി നില്‍ക്കുന്ന സ്ത്രീ-പുരുഷന്മാരെ. പക്ഷെ കഴിഞ്ഞ 24-നു വന്ന സുപ്രീം കോടതിയുടെ സ്വകാര്യതമൗലികാവകാശ വിധിയില്‍ ഭയന്ന് കേസെടുക്കണമൊ വേണ്ടയോ എന്ന ആശയ കുഴപ്പത്തിലായ പോലീസ്. ഒടുവില്‍ അനാശാസ്യത്തിന്റെ പേരില്‍ എല്ലാവരെയും കസ്റ്റഡിയിലെടുത്ത് രണ്ട് സ്റ്റേഷനുകളിലായി ഒരു രാത്രിയിലേറെ പാര്‍പ്പിച്ചിട്ടു കേസൊന്നുമെടുക്കാതെ പറഞ്ഞു വിട്ടു. അന്യസംസ്ഥാനക്കാരായ യുവതി-യുവാക്കളെയാണ് പെരുമ്പാവൂരില്‍ നിന്നും അനാശാസ്യത്തിന് പിടികൂടിയത്.

ബഹു നില കെട്ടിടത്തില്‍ അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായുള്ള നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം പുല്ലികുഴിയില്‍ മൂവാറ്റുപുഴ-പെരുമ്ബാവൂര്‍ പാതയോരത്തെ മൂന്നുനില കെട്ടിടത്തില്‍ പരിശോധനയ്‌ക്കെത്തിയത്. മുകള്‍ നിലയിലെത്തി പരിശോധിച്ചപ്പോഴാണ് നഗ്‌നരായ നിലയില്‍ സ്ത്രീ-പുരുഷന്മാരെ കണ്ടെത്തിയത്.

ആദ്യം പേരുവിവരങ്ങള്‍ തിരക്കിയപ്പോള്‍ ഭര്‍ത്താവും ഭാര്യയുമാണെന്നൊക്കെ പറഞ്ഞ് രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചു. കള്ളത്തരം മനസിലായ പോലീസ് ഓരോരുത്തരെയും തനിച്ച് നിര്‍ത്തി പങ്കാളികളുടെ പേരുവിവരങ്ങള്‍ ചോദിച്ചപ്പോള്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് പോലീസ് സംഘം ഇവരെ പെരുമ്പാവൂര്‍ സ്റ്റേഷനിലേക്ക് മാറ്റി. പേരുവിവരങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ കണ്ടെത്തി ഇവര്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്യാനായിരുന്നു പോലീസിന്റെ നീക്കം. എന്നാല്‍ പ്രായപൂര്‍ത്തിയായവര്‍ പൂര്‍ണ്ണ സമ്മതത്തോടെ നടത്തിയ ഇടപെടലില്‍ കേസെടുത്താല്‍ പോലീസ് കുടുങ്ങാന്‍ സാധ്യത ഉണ്ടെന്ന നിയമോപദേശത്തെ തുടര്‍ന്ന് കേസെടുക്കാതെ വിട്ടയാക്കാമെന്നല്ലാതെ പൊലീസിന് വേറെ നിര്‍വ്വാഹമൊന്നുമില്ലായിരുന്നു. സുപ്രീംകോടതിയുടെ സ്വകാര്യതമൗലികവകാശ വിധിയില്‍ എന്തെല്ലാം കടന്നുവരുമെന്ന് ഇനിയും വ്യക്തമല്ല. അതുകൊണ്ടു തന്നെ ഇത്തരം കേസുകളില്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന കാര്യത്തില്‍ പൊലീസിന് വല്യ പിടിയൊന്നുമില്ല.സ്വകാര്യത മൗലികാവകാശമാക്കിയ സുപ്രീം കോടതി വിധിയിലെ നൂതന തുറന്നു കാട്ടുകയാണ് ഈ സംഭവം.