കേരളാ പോലീസിന്‍റെ പക്കല്‍ നിന്നും തങ്ങളെ രക്ഷിക്കണം എന്ന് നരേന്ദ്രമോദിക്ക് ഹണിമൂണ്‍ ആഘോഷിക്കാന്‍ കേരളത്തില്‍ എത്തിയ വിദേശിയുടെ കത്ത്

ആലപ്പുഴ : കേരളപ്പിറവി ആഘോഷിങ്ങള്‍ക്ക് ഇടയില്‍ കേരളത്തിനും മലയാളികള്‍ക്കും നാണക്കേട് ഉണ്ടാക്കിക്കൊണ്ട് ഒരു വിദേശ വിനോദസഞ്ചാരിയുടെ കത്ത്. തുര്‍ക്കി സ്വദേശിയായ തുഗ്ബാ സെന്ഗുന്‍ എന്ന വ്യക്തിയാണ് കേരളാ പോലീസില്‍ നിന്നും തങ്ങള്‍ക്ക് നീതി വേണം എന്ന്‍ ഫേസ്ബുക്ക് വഴി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരിക്കുന്നത്. ഹണിമൂണിനായി ഇന്ത്യയില്‍ എത്തിയ തങ്ങള്‍ക്ക് മോശമായ അനുഭവമാണ് കേരളാ പോലീസിന്റെ പക്കല്‍ നിന്നും ഉണ്ടായത് എന്ന് തുഗ്ബ തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യുന്നു. പ്രിയപ്പെട്ട പ്രധാനമന്ത്രി എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റില്‍ താന്‍ ഇതിനു മുന്‍പ് മൂന്ന് തവണ ഇന്ത്യയില്‍ വന്നിട്ടുള്ള വ്യക്തിയാണ് എന്നും അതുപോലെ തന്‍റെ കൂടെ വന്നവരില്‍ 11 തവണ വന്നവര്‍ പോലുമുണ്ട് എന്നും തുഗ്ബ പറയുന്നു. ഇത്തവണ വിവാഹം കഴിഞ്ഞു ഹണിമൂണിന് വേണ്ടിയാണ് താന്‍ ഇന്ത്യയില്‍ കേരളത്തില്‍ എത്തിയത്.

കേരളത്തില്‍ ആലപ്പുഴ എത്തിയ തങ്ങള്‍ക്ക് ഇത്തവണ വളരെ മോശമായ അനുഭവമാണ് ഉണ്ടായത് എന്ന് അയാള്‍ പറയുന്നു. ആലപ്പുഴയില്‍ ഉള്ള “പേള്‍ സ്പോട്ട് ടൂര്‍സ് ആന്‍ഡ്‌ ഹൌസ് ബോട്ട് കമ്പനി ” യിലാണ് ഇവര്‍ റൂം എടുത്തത്. എന്നാല്‍ ഹൌസ്‌ ബോട്ട് ജീവനക്കാര്‍ ഇവരുടെ രണ്ടു സുഹൃത്തുക്കളുടെ ബാഗ് മോഷ്ട്ടിക്കുകയായിരുന്നു. പോലീസില്‍ അറിയിച്ചു എങ്കിലും ഏറെ സമയം കഴിഞ്ഞാണ് പോലീസ് സ്ഥലത്ത് എത്തിയത്. എന്നാല്‍ വന്ന ഉടന്‍ മോഷ്ട്ടാക്കളെ പിടിക്കാന്‍ ശ്രമിക്കാത്ത പോലീസ് ഞങ്ങളുടെ വിവരങ്ങള്‍ ചോദിക്കുകയാണ് ചെയ്തത്. അതുമല്ല അവിടെയുള്ള ജീവനക്കാരെ ചോദ്യം ചെയ്യാനോ , അവിടെ പരിശോധന നടത്തുവാനോ പോലീസ് തയ്യാറായില്ല. കൂടാതെ തന്റെയും സുഹൃത്തുക്കളുടെയും ബാഗുകള്‍ ആണ് പോലീസ് പരിശോധിച്ചത്. ബാഗ് തുറന്നു അടിവസ്ത്രങ്ങള്‍ വരെ പോലീസുകാര്‍ എടുത്ത് പരിശോധിച്ചു എന്നും തങ്ങളെ നോക്കി മലയാളത്തില്‍ എന്തൊക്കയോ സംസാരിച്ചു കളിയാക്കി ചിരിക്കുകയും ചെയ്തു എന്ന് തുഗ്ബ പറയുന്നു. ദയവുചെയ്ത് തങ്ങളെ സഹായിക്കണം തങ്ങള്‍ക്ക് നീതി വേണം എന്നും ഫെസ്ബുക്കിലൂടെ തുഗ്ബ അപേക്ഷിക്കുന്നു. അതേസമയം വിഷയത്തില്‍ പോലീസ് ഇതുവരെ ഇടപെട്ടിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. കേരളത്തിനെ തകര്‍ക്കാനും ഇവിടുത്തെ വിനോദസഞ്ചാര മേഖല മോശമാണ് എന്ന് കാണിക്കുവാനും ഉത്തരേന്ത്യന്‍ ലോബി കഴിവിന്റെ പരമാവധി ശ്രമിക്കുന്ന വേളയില്‍ തന്നെയാണ് അവരെ സഹായിക്കുന്ന തരത്തില്‍ കേരളാ പോലീസും ചില ഗുണ്ടകളും പെരുമാറുന്നത്.