പിടക്കോഴിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന പതിനാലുകാരന്‍ അറസ്റ്റില്‍
പാകിസ്താനിലെ ഇസ്ലാമാബാദിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ജലാപൂര്‍ ഭാട്യാൻ സ്വദേശിയായ അന്‍സാര്‍ ഹുസൈനെന്ന പതിനാലുകാരനാണ് കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കേസില്‍ പോലീസിന്റെ പിടിയിലായത്. കുട്ടിയുടെ അയല്‍വാസി മന്‍സാബ് അലി നല്‍കിയ പരാതിയിലാണ് ഹഫീസാബാദ് പോലീസ് അൻസാർ ഹുസൈനെ അറസ്റ്റ് ചെയ്തത്. നവംബര്‍ 11 ന് അന്‍സാര്‍ തന്റെ പിടക്കോഴിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു എന്നാണ് മന്‍സാബ് നല്‍കിയ പരാതി. സംഭവത്തിന് തന്റെ രണ്ട് സുഹൃത്തുക്കള്‍ ദൃക്സാക്ഷികളാണെന്നും മന്‍സാബ് പരാതിയിൽ പറയുന്നു. എന്നാല്‍ ആരോപണം വിശ്വസിക്കാത്ത പോലീസ് തുടര്‍ന്ന്‍ കോഴിയുടെ ജഡം വൈദ്യപരിശോധനയ്ക്ക് അയച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ലൈംഗിക പീഡനം നടന്നുവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അൻസാർ ഹുസൈൻ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇതിനു മുന്‍പും അന്‍സാര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അതാണ് കേസ് നല്‍കാന്‍ കാരണമെന്നും അയല്‍വാസി പറയുന്നു.