റോബോട്ടൊന്നുമല്ല ഞങ്ങള്‍, ടീമിന് വിശ്രമം വേണം; ബിസിസിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസമിതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നായകന്‍ വിരാട് കൊഹ്ലി രംഗത്ത്. താരങ്ങള്‍ക്ക് വിശ്രമം പോലുമില്ലാത്ത മത്സരക്രമം നിശ്ചയിക്കുന്നതാണ് ഇന്ത്യന്‍ നായകനെ പ്രകോപിപ്പിച്ചത്.

താനും കളിക്കാരും വിശ്രമമില്ലാതെ നിരന്തരമായി കളിക്കുകയാണ്. അമിത ജോലിഭാരം തന്നെയും ടീമിനെയും തളര്‍ത്തുന്നതായി വിരാട് കോഹ്ലി തുറന്നടിച്ചു. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് പരസ്യമായി കോഹ്ലി വിമര്‍ശനമുന്നയിച്ചത്. പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അനുവദിക്കണമെന്ന കോഹ്ലിയുടെ ആവശ്യം നിരാകരിച്ച കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടികാട്ടിയപ്പോഴാണ് ഇന്ത്യന്‍ നായകന്‍ രൂക്ഷവിമര്‍ശനമയിച്ചത്.

ചില കളിക്കാര്‍ വിശ്രമം ആവശ്യപ്പെടുമ്പോള്‍ എല്ലാവരും കളിക്കുന്ന മല്‍സരങ്ങളുടെ എണ്ണം തുല്യമല്ലേയെന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. എന്നാല്‍ മൂന്ന് തരം ഗെയിം ഫോര്‍മാറ്റുകളിലും ഒരേ പോലെ ശാരീരിക ക്ഷമത നില നിര്‍ത്താന്‍ എല്ലാ കളിക്കാര്‍ക്ക് കഴിയാറില്ലെന്നും തനിക്ക് ഇപ്പോള്‍ വിശ്രമം ആവശ്യമാണെന്നും കോഹ്‌ലി പറഞ്ഞു.താന്‍ റോബോട്ടൊന്നുമല്ലെന്നും തന്റെ ശരീരത്തിലും മുറിവുണ്ടായാല്‍ വരിക രക്തം തന്നെയാണെന്നും കോഹ്ലി പറഞ്ഞു.

ഇന്ത്യന്‍ നായകന്റെ വിമര്‍ശനങ്ങള്‍ ക്രിക്കറ്റ് തലത്തില്‍ പുതിയ പോരാട്ടങ്ങളുടെ തുടക്കമാണെന്ന വിലയിരുത്തലുകളുയര്‍ന്നിട്ടുണ്ട്.നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങളുടെ എണ്ണം കൂടുന്നതിനെ വിമര്‍ശിച്ച് പരിശീലകന്‍ രവിശാസ്ത്രിയും രംഗത്തെത്തിയിരുന്നു.