നാണക്കേടിന് പര്യായമായി മലയാളി പുരുഷന്മാര്‍ ; പിഞ്ചു കുഞ്ഞുങ്ങളെ എങ്ങനെ ലൈംഗികമായി ഉപയോഗിക്കാം എന്ന് ചര്‍ച്ച ചെയ്യാന്‍ ഗ്രൂപ്പുകള്‍ ; പൂമ്പാറ്റ ഗ്രൂപ്പ് അഡ്മിന്‍ പോലീസ് പിടിയില്‍

കൊച്ചി : ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളും ചാനലുകളും മുക്കിയ അല്ലെങ്കില്‍ ഒരു കോളത്തില്‍ ഒതുക്കിയ ഒരു വാര്‍ത്ത. ഒന്നും രണ്ടും വയസുള്ള കുഞ്ഞുങ്ങളെ വരെ എങ്ങനെ ലൈംഗികമായി ഉപയോഗിക്കാം എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പൂമ്പാറ്റ എന്ന ഗ്രൂപ്പും അതിന്‍റെ അഡ്മിന്‍ ആയ യുവാവും പോലീസ് പിടിയില്‍ ആയപ്പോള്‍ ആണ് എന്ത് മാത്രം ഭീകരമായ നിലയിലാണ് കേരളത്തിലെ കൊച്ചു കുട്ടികള്‍ വരെ ജീവിക്കുന്നത് എന്ന സത്യം ലോകം അറിയുന്നത്. ലൈംഗിക വൈകൃതങ്ങളുടെ അങ്ങേയറ്റമായ ശിശുപീഡനം കേരളത്തില്‍ എത്രത്തോളം വേരാഴ്ത്തിയിരിക്കുന്നു എന്നതിന്റെ തെളിവുകള്‍ ആണ് ഈ വാര്‍ത്തകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ചെറിയ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വണ്ടൂര്‍ തിരുവാലി, പുന്നപ്പാലയിലെ കണ്ടമംഗലം കോക്കാടന്‍ ഷറഫലി(25) ആണ് അറസ്റ്റിലായത്. ചെറിയ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാന്‍ വേണ്ടി മാത്രമായി ടെലഗ്രാമില്‍ ഗ്രൂപ്പ് തുടങ്ങിയ ആളാണ് ഷറഫലി. ഇയാള്‍ ടെലഗ്രാമില്‍ അറുപതോളം ഗ്രൂപ്പുകള്‍ സൃഷ്ടിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ തന്നെ പലതും ആയിരക്കണക്കിന് അംഗങ്ങള്‍ ഉള്ള ചാനലുകള്‍ ആയിരുന്നു. പൂമ്പാറ്റ എന്ന പേരിലായിരുന്നു ഗ്രൂപ്പ് ഉണ്ടായിരുന്നത്. നവംബര്‍ 22 ന് ആണ് ‘പൂമ്പാറ്റ’ എന്ന പേരില്‍ പുതിയ ഗ്രൂപ്പ് നിലവില്‍ വന്നത്. ‘ടിപ്പണി ഡപ്പി’ യൂട്യൂബ് ചാനല്‍ അഡ്മിന്‍ ജല്‍ജിത്ത് ആണ് ഇത്തരം ഒരു ഗ്രൂപ്പ് തുടങ്ങുന്നത് സംബന്ധിച്ച രഹസ്യ വിവരം കൈമാറിയത് ചില മാധ്യമങ്ങള്‍ക്ക് കൈ മാറിയത്. ‘നാടന്‍ തുണ്ട്’ എന്ന അശ്ലീല ടെലഗ്രാം ചാനലില്‍ ആയിരുന്നു ഇത്തരം ഒരു സന്ദേശം ആദ്യം എത്തിയത്.

പിഞ്ചു കുഞ്ഞുങ്ങളുടെ അശ്ലീല ചിത്രങ്ങളും ചോരയുറയ്ക്കുന്ന രതിദൃശ്യങ്ങളും ഒക്കെയാണ് ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നത്. അതില്‍ വരുന്ന കമന്റുകളും അഭിപ്രായ പ്രകടനങ്ങളും മനസ്സാക്ഷിയുള്ള ഒരു മനുഷ്യനും അംഗീകരിക്കാന്‍ സാധിക്കുന്നവയല്ല. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുപോലെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും എല്ലാം ഈ ടെലഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ചെറിയ കുട്ടികളോടുള്ള ലൈംഗിക താത്പര്യം ആണ് പീഡോഫീലിയ. ഒട്ടുമിക്ക രാജ്യങ്ങളിലും ഇത് വലിയ ക്രിമിനല്‍ കുറ്റമാണ്. ഇന്ത്യയിലും അതേ. ഇത്തരത്തിലുള്ള ദൃശ്യങ്ങളും ചിത്രങ്ങളും കൈവശം വയ്ക്കുന്നതും പങ്കുവയ്ക്കുന്നതും കുറ്റകരമാണ്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ അറസ്റ്റിലായ ഷറഫലി തന്നെ ആയിരുന്നു ഈ ടെലഗ്രാം ചാനലിന്റേയും അഡ്മിന്‍. പൂമ്പാറ്റ ഗ്രൂപ്പില്‍ അംഗമാകാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട ഒരു ടെലഗ്രാം വിലാസവും അതോടൊപ്പം നല്‍കിയിരുന്നു. വാട്‌സ് ആപ്പിനേക്കാള്‍ സുരക്ഷിതമാണ് എന്ന വിശ്വാസത്തില്‍ ആയിരുന്നു ഇവര്‍ ടെലഗ്രാമില്‍ ഇത്തരം ഗ്രൂപ്പുകള്‍ സൃഷ്ടിച്ചിരുന്നത്. എന്നാല്‍ സൈബര്‍ ഡോം നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടികളുടേത് ഉള്‍പ്പെടെയുള്ള അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഈ ഗ്രൂപ്പുകളില്‍ കാര്യമായി പ്രചരിപ്പിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പല വിദേശ വെബ്‌സൈറ്റുകളില്‍ നിന്നും എടുത്ത ദൃശ്യങ്ങളും ചിത്രങ്ങളും ആയിരുന്നു ഈ ഗ്രൂപ്പില്‍ പ്രധാനമായും പങ്കുവയ്ക്കപ്പെട്ടിരുന്നത്. അറസ്റ്റിലായ ഷറഫലി അക്കൗണ്ടന്‍സി വിദ്യാര്‍ത്ഥിയാണ്. മാനസിക സംതൃപ്തിക്ക് വേണ്ടിയാണ് ഇയാള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത് എന്നാണ് പോലീസിനോട് പറഞ്ഞിട്ടുള്ളത്.

മറ്റ് താത്പര്യങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന് ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ എത്രത്തോളം പൊട്ടന്‍ഷ്യല്‍ പീഡോഫില്‍സ് ഉണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു ‘പൂമ്പാറ്റ’ എന്ന ടെലഗ്രാം ഗ്രൂപ്പിന്റെ തുടക്കം. ദിവസങ്ങള്‍ക്കകം നൂറ് കണക്കിന് പേരാണ് ഗ്രൂപ്പില്‍ അംഗമായത്. അവരില്‍, സജീവമായി ഇടപെട്ടുകൊണ്ടിരുന്നവര്‍ മനസ്സാക്ഷിയുള്ള ആരിലും ഭീതിപരത്തുന്നവരാണ് എന്നതില്‍ ഒരു സംശയവും ഇല്ല. അത്രയും നികൃഷ്ടമായ രീതിയില്‍ ആയിരുന്നു ഓരോരുത്തരുടേയും ഇടപെടലുകള്‍. ഗ്രൂപ്പില്‍ എത്തിയ മിക്കവര്‍ക്കും വേണ്ടത് മലയാളി കുട്ടികളുടേയോ, ഇന്ത്യന്‍ കുട്ടികളുടേയോ ചിത്രങ്ങളും വീഡിയോകളും ആണ്. എന്നാല്‍ അത് കിട്ടാന്‍ എളുപ്പമല്ലെന്നാണ് അഡ്മിനും മറ്റ് ചിലരും മറുപടി കൊടുക്കുന്നത്. എന്നാലും, ഇത്തരം ദൃശ്യങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്താമെന്ന വാഗ്ദാനങ്ങള്‍ പോലും ചിലര്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. അധികം വൈകാതെ ചില കുട്ടികളുടെ ചിത്രങ്ങള്‍ ഗ്രൂപ്പില്‍ വന്നിരുന്നു. അതുപോലെ പൊതു സ്ഥലങ്ങളില്‍ നിന്ന് പകര്‍ത്തുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങളും ഈ ഗ്രൂപ്പില്‍ വന്നിരുന്നു.

കൊച്ചിയിലെ ഒരു ഷോപ്പിങ് മാളില്‍ നിന്നുള്ളത് എന്ന രീതിയില്‍ കുറേ ചിത്രങ്ങള്‍ ഒരാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് മറ്റുള്ളവര്‍ നടത്തിയ പ്രതികരണങ്ങളും അസ്വസ്ഥതയുണ്ടാക്കുന്നവയായിരുന്നു. പൊതുസ്ഥലങ്ങളില്‍ പോലും, രക്ഷിതാക്കള്‍ക്കൊപ്പമാണെങ്കില്‍ പോലും നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന സത്യം തന്നെ ആയിരുന്നു അത്. അവിടെ കൊണ്ടും തീരുന്നില്ല ഒന്നും രണ്ടും വയസ്സുള്ള കുട്ടികളുടെ രതിചിത്രങ്ങള്‍ പോലും ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അഡ്മിന്‍ ഒരു ചെറിയ ഇടപെടല്‍ നടത്തി. തീരെ ചെറിയ കുട്ടികളെ ഒഴിവാക്കാന്‍ ആയിരുന്നു അഭ്യര്‍ത്ഥന. നാലിനും 15 നും ഇടയില്‍ പ്രായമുള്ളവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും മതി എന്നായിരുന്നു അത്. ഇവര്‍ പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകള്‍ അല്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കും. എന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ ഈ വാര്‍ത്തയ്ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ല എന്നാണു ഇത് തെളിയിക്കാന്‍ അഹോരാത്രം കഷ്ട്ടപ്പെട്ടവര്‍ക്ക് പറയുവാന്‍ ഉള്ളത്. ചിലര്‍ വാര്‍ത്ത‍ നല്‍കുവാന്‍ സാധ്യമല്ല എന്നു പോലും ഇവരോട് നേരിട്ട് പറയുകയും ചെയ്തു.