ലോക ക്രിക്കറ്റില്‍ ഇനി ആണ്‍-പെണ്‍ വേര്‍തിരിവില്ല;ലിംഗ സമത്വം നടപ്പാക്കാനുള്ള സുപ്രധാന നീക്കവുമായി ഐസിസി

ദുബായ്:ലോകക്രിക്കറ്റില്‍ സ്ത്രീ-പുരുഷ സമത്വം വരുന്നു.അതിലേക്കുള്ള ആദ്യ ചുവടുവെയ്പ്പെന്നോണം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ചരിത്ര തീരുമാനം കൈക്കൊണ്ടതായി റിപ്പോര്‍ട്ട്. ഓസ്ട്രേലിയ ആതിഥേയരാകുന്ന 2020-ലെ ടിട്വന്റി ലോകകപ്പില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ സമ്മാനത്തുക നല്‍കിയാണ് ഐ.സി.സി ലിംഗ സമത്വത്തിന് ആദ്യ ചുവടുവയ്പ്പ് കുറിക്കുന്നത്. എന്നാല്‍ സമ്മാനത്തുക എത്രയാണെന്ന് ഇതുവരെ ഐ.സി.സി പ്രഖ്യാപിച്ചിട്ടില്ല.

2020 ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ടു വരെയാണ് വനിതാ ടി-ട്വന്റി ലോകകപ്പ്. ഇതേവര്‍ഷം തന്നെ ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് പുരുഷ ടി-ട്വന്റി ലോകകപ്പ്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് ഇരുവിഭാഗങ്ങളുടെയും ഫൈനല്‍ മത്സരം നടക്കുന്നത്.പുരുഷ ലോകകപ്പില്‍ 16 രാജ്യങ്ങളും വനിതാ ലോകകപ്പില്‍ 10 രാജ്യങ്ങളുമാണ് മത്സരിക്കുക.

അന്താരാഷ്ട്ര വനിത ദിനമായ മാര്‍ച്ച് എട്ടിനാണ് ടി-ട്വന്റി ലോകകപ്പിന്റെ ഫൈനലെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടുതന്നെ റെക്കോഡ് കാണികള്‍ മത്സരം കാണാനെത്തുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതീക്ഷി ക്കുന്നുണ്ട്.ഓസട്രേലിയയിലെ എട്ടു നഗരങ്ങളിലായി 13 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.