ഷമി സെക്സ് റാക്കറ്റിലെ കണ്ണി ; പാക്കിസ്ഥാനി യുവതിയുമായി ബന്ധം ; ആരോപണങ്ങളുമായി ഭാര്യ വീണ്ടും രംഗത്ത്

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമദ് ഷമിക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ വീണ്ടും രംഗത്ത്. ഷമിക്കും കുടുംബത്തിനുമെതിരെ അതിഗുരുതര ആരോപണമാണ് ഹസിന്‍ ജഹാന്‍ വീണ്ടും ഉന്നയിച്ചിരിക്കുന്നത്. ഷമിയുടെ മൂത്ത സഹോദരന്‍ ഹസീബ് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തെന്ന് ഹസിന്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ വീട്ടില്‍ വച്ചായിരുന്നു പീഡനമെന്ന് അവര്‍ പറഞ്ഞു. അതുപോലെ ഷമിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധം ഉണ്ട് എന്നും അവര്‍ ആരോപിക്കുന്നു. ഷമിക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കുന്ന രണ്ടുപേരുണ്ട്. കുല്‍ദീപ്, മമൂദ് ഭായി എന്നിവരാണ് അവര്‍. ഇവര്‍ അന്താരാഷ്ട്ര സെക്സ് റാക്കറ്റുമായി ബന്ധമുള്ളവരാണ്. ഇതുവഴി ഷമിയും സെക്സ് റാക്കറ്റുമായി ബന്ധപ്പെടാറുണ്ടെന്ന് സാക്കിര്‍ ഹുസൈന്‍ പറഞ്ഞു. പാകിസ്താന്‍ യുവതിയുമായി ഷമി കുറച്ചു കാലമായി അടുപ്പമുണ്ട്. ഇരുവരും പ്രണയത്തിലാണ്. ഇവരെ വിവാഹം കഴിക്കാന്‍ ഷമി ആഗ്രഹിച്ചിരുന്നു. ഇത് ഹസിന്‍ ജഹാന്‍ അറിഞ്ഞിരുന്നുവെന്നും അതാണ് ഇപ്പോള്‍ എല്ലാ കാര്യങ്ങളും പുറത്തുവരാന്‍ ഇടയാക്കിയതെന്നും ഹസിന്‍ ജഹാന്റെ അഭിഭാഷകന്‍ മധ്യമങ്ങളോട് പറഞ്ഞു.

ബ്രിട്ടനിലെ മാഞ്ചസ്റ്ററിലാണ് മമൂദ് ഭായ് താമസിക്കുന്നത്. ഇവിടെ വച്ചാണ് ഇയാള്‍ പെണ്‍വാണിഭ സംഘത്തെ നയിക്കുന്നത്. കുല്‍ദീപ് ഇത്തരത്തിലുള്ളയാളാണ്. പാകിസ്താന്‍കാരിയെ ഷമി മമൂദ് ഭായിക്ക് പരിചയപ്പെടുത്തിയിരുന്നെന്നും ഹസിന്‍ ജഹാന്റെ അഭിഭാഷകന്‍ പറയുന്നു. രാജ്യത്തിനകത്തും പുറത്തുമായി എത്രയോ സ്ത്രീകളുമായി അവിഹിത ബന്ധം പുലര്‍ത്തുന്നുണ്ട് ഷമി. ഇത് വിവാഹത്തിന് മുമ്പ് നടക്കുന്നുണ്ട്. എന്നാല്‍ വിവാഹ ശേഷവും അയാള്‍ ഇത് തുടര്‍ന്നു. ഇതെല്ലാം ഹസിന്‍ സഹിക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു. ഷമിയുടെ ദുബായിലെ മുറിയില്‍ ആരൊക്കെ വന്നെന്ന് അന്വേഷിക്കാന്‍ പോലീസും ബിസിസിഐയും തയ്യാറാവണം. എന്നാല്‍ സത്യം മുഴുവന്‍ പുറത്തുവരും. ഇതില്‍ ദുരൂഹതയുണ്ട്. ഷമിയുടെ മുറിയില്‍ വന്നവരെല്ലാം ഏതെങ്കിലും തരത്തില്‍ കുറ്റവാളികള്‍ ആയവരാണെന്നും സാക്കിര്‍ പറയുന്നു.

ആരോപണം കടുത്തതോടെ ഷമിക്കെതിരെ കൊല്‍ക്കത്ത പോലീസ് കേസെടുത്തിട്ടുണ്ട്. ബലാത്സംഗം, ഗാര്‍ഹിക പീഡനം, വിഷം ഉപയോഗിച്ച് കൊല്ലാന്‍ നോക്കി എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഷമിയുടെ സഹോദരനെതിരെയും പോലീസ് കുറ്റം ചുമത്തിയിട്ടുണ്ട്. അതേസമയം തനിക്കെതിരെ ഭാര്യ ഉന്നയിച്ച കാര്യങ്ങളില്‍ ഒന്നും പോലും സത്യമല്ലെന്ന് ഷമി പ്രതികരിച്ചു. ഇത് തനിക്കെതിരെയുള്ള ഗൂഢാലോചനയാണ്. കരിയര്‍ തകര്‍ക്കാനാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ സത്യം വൈകാതെ പുറത്തുവരുമെന്നും ഷമി പറയുന്നു.