പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെ പിടികൂടാതെ പൊലീസ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാമിന്റെ കീഴടങ്ങല്‍ പ്രതീക്ഷിച്ച് കേരളാ പോലീസ്. രണ്ടാഴ്ച കഴിഞ്ഞിട്ടും ഇമാമിനെ പിടികൂടാന്‍ തയ്യാറാകാത്ത പൊലീസ് ഇമാം കീഴടങ്ങുമെന്ന പ്രതീക്ഷയില്‍ അന്വേഷണം നിര്‍ത്തിവെച്ചിരിക്കുകയാണ് ഇപ്പോള്‍. അതുപോലെ ഇമാമിനെ ഒളിവില്‍ പോകാന്‍ സഹായിച്ചവരെയും സാമ്പത്തിക സഹായം നല്‍കിയവരെയും അറസ്റ്റ് ചെയ്യാനും ഇതുവരെ തയ്യാറായിട്ടില്ല.
കേസില്‍ തുടക്കത്തിലുണ്ടായിരുന്ന ആവേശം ഇപ്പോള്‍ പൊലീസിനില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്ഡിപിഐയെ പിണക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടാണോ കാരണമെന്ന സംശയമുണ്ട്. പെണ്‍കുട്ടിയുടെ മൊഴി അട്ടിമറിക്കാന്‍ അമ്മയും ബന്ധുക്കളും ശ്രമിച്ചുവെന്ന് നെടുമങ്ങാട് ഡിവൈഎസ്പി ഡി.അശോകന്‍ പറഞ്ഞിരുന്നു. പക്ഷെ ഈ വഴിയും അന്വേഷണമുണ്ടായില്ല. ബന്ധുക്കള്‍ക്കൊപ്പം വിട്ടുനല്‍കുന്നത് സുരക്ഷിതല്ലെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പെണ്‍കുട്ടിയെ ഇപ്പോഴും സുരക്ഷിത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
കേസില്‍ ഇപ്പോഴും ഇമാം കീഴടങ്ങട്ടെ എന്ന നിലപാട് തുടരുകയാണ് പൊലീസ്. ഇമാം ഷെഫീക്ക് അല്‍ ഖാസ്മി എറണാകുളത്തും ഈരാറ്റുപേട്ടയിലുമായി ഒളിവിലാണെന്ന വിവരം അന്വേഷണ സംഘത്തിനു ലഭിചിട്ടുമുണ്ട്. ഇമാമിന് സഹോദരനായ നൗഷാദിന്റെയും ചില എസ്ഡിപിഐ പ്രവര്‍ത്തരുടെ സഹായം കിട്ടുന്നുണ്ടെന്ന വിവരവും പൊലീസിനുണ്ട്. സമ്മര്‍ദ്ദങ്ങള്‍ പലത് നടത്തിയെങ്കിലും ഇമാം അന്വേഷണ സംഘത്തെ കബളിപ്പിക്കുകയാണ്. എന്നിട്ടും നെടുമങ്ങാട് ഡിവൈഎസ്പി നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംശയമുള്ള സ്ഥലങ്ങളിലക്കയച്ച് അന്വേഷണം ഊര്‍ജ്ജിമാക്കുന്നില്ല.
തൊളിക്കോടുള്ള രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഒളിവിലുണ്ടായിരുന്ന ഇമാനമിന് രണ്ട് ലക്ഷം രൂപ നല്‍കിയെന്ന് ഇമാമിന്റെ സഹോദരനായ അല്‍-അമീന്‍ മൊഴി നല്‍കിയിരുന്നു. പക്ഷെ പണം നല്‍കിയവരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തില്ല. ഇമാം ഒളിവില്‍ പോകാന്‍ സഹയാിച്ചതിന് അല്‍-അമീന് വ്യക്തമായ പങ്കുണ്ടെന്ന കണ്ടെത്തിയിട്ടും ഇയാളെ അറസ്റ്റ് ചെയ്യുന്നില്ല.