സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയില്‍വെച്ച് ദുരനുഭവങ്ങള്‍ ഉണ്ടായെന്ന ജീവനക്കാരിയുടെ പരാതിയില്‍ സുപ്രീംകോടതിയില്‍ അടിയന്തര സിറ്റിംഗ് നടക്കുന്നു. ഇന്ന് രാവിലെയാണ് രാജ്യത്തെയാകെ ഞെട്ടിച്ചു കൊണ്ട് സുപ്രീംകോടതിയില്‍ അസാധാരണ നടപടികള്‍ ആരംഭിച്ചത്.

സുപ്രീംകോടതിയിലെ ഒരു മുന്‍ ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരെ പീഡന പരാതി നല്‍കിയതായി നേരത്തെ ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് കാണിച്ച് 22 ജഡ്ജിമാര്‍ക്ക് ഈ യുവതി പരാതി നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് സ്റ്റാഫായ ഈ സ്ത്രീയെ ക്രമക്കേടുകളുടെ പേരില്‍ നേരത്തെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയിരുന്നു.

ചീഫ് ജസ്റ്റിസായി രഞ്ജന്‍ ?ഗ?ഗോയി സ്ഥാനമേറ്റത്തിന് അടുത്ത ദിവസങ്ങളിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങളുണ്ടായത് എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നതെന്നും കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിം?ഗ് അടക്കമുള്ളവരുടെ അടുത്ത് വളരെ മുന്‍പേ തന്നെ ഈ പരാതി എത്തിയിട്ടുണ്ടെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

ചീഫ് ജസ്റ്റിസില്‍ നിന്നും മോശം അനുഭവം ഉണ്ടായതിന് പിന്നാലെ തന്നെയും കുടുംബത്തേയും നിരന്തരം പിന്തുടര്‍ന്ന് പീഡിപ്പിക്കുകയാണ് ചീഫ് ജസ്റ്റിസ് എന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ജോലിയില്‍ നിന്നും പിരിച്ചു വിട്ട ശേഷം പല കേസുകളിലേയും തന്നേയും കുടുംബത്തേയും കുടുക്കാന്‍ ശ്രമമുണ്ടായി.

ഭര്‍ത്താവിനേയും ഭര്‍ത്തൃപിതാവിനേയും കേസില്‍ കുടുക്കാന്‍ ശ്രമമുണ്ടായി. ദില്ലി പൊലീസിലുള്ള സഹോദരങ്ങള്‍ക്കും പ്രതികാര നടപടി നേരിടേണ്ടി വന്നുവെന്നും യുവതി 22 ജഡ്ജിമാര്‍ക്ക് അയച്ച പരാതിയില്‍ പറയുന്നു. യുവതിക്കെതിരെയുള്ള ഒരു കേസില്‍ അവരെ റിമാന്‍ഡ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവതിയുടെ പരാതി പുറത്തു വിട്ട മാധ്യമങ്ങള്‍ ഇതേ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതേ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഔദ്യോ?ഗിക വിശദീകരണവും തേടിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നും ഇത് തീര്‍ത്തും അടിസ്ഥാന രഹിതമായ പരാതിയാണെന്നും സുപ്രീംകോടതിയെ തകര്‍ക്കാനുള്ള ശ്രമമാണിതെന്നുമായിരുന്നു ഈ വാര്‍ത്തയോടുള്ള സുപ്രീംകോടതി രജിസ്ട്രാറുടെ പ്രതികരണം.

എന്നാല്‍ ശനിയാഴ്ച രാവിലെയോടെ ഈ വിഷയം സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഉന്നയിച്ചതോടെ സുപ്രീംകോടതി അടിയന്തര സിറ്റിംഗ് ചേരാന്‍ തീരുമാനിച്ചു. പത്തേകാലോടെയാണ് ഇതു സംബന്ധിച്ച് അറിയിപ്പ് സുപ്രീംകോടതിയില്‍ നിന്നും പുറത്തുവന്നു. വലിയ പൊതുതാത്പര്യമുള്ള, ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു പ്രധാന വിഷയം ചര്‍ച്ച ചെയ്യാനായി സുപ്രീംകോടതി അടിയന്തര യോഗം ചേരുന്നുവെന്നും, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യപ്രകാരമാണ് നടപടിയെന്നുമാണ് അഡീഷണല്‍ രജിസ്ട്രാര്‍ പുറത്തു വിട്ട നോട്ടീസില്‍ പറഞ്ഞത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി, ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് സഞ്ജയ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് അടിയന്തര സിറ്റിംഗ് ചേര്‍ന്നത്. സുപ്രീംകോടതിയുടെ അധ്യക്ഷനായ ചീഫ് ജസ്റ്റിസിനെതിരെ ആണ് പരാതി എന്നതിനാല്‍ മുതിര്‍ന്ന അഭിഭാഷകരുടെ നിലപാടും സുപ്രീംകോടതി പരിഗണിച്ചു. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവര്‍ക്കായി സുപ്രീംകോടതിയില്‍ എത്തി.

രാവിലെ പത്തരയോടെ മുതിര്‍ന്ന അഭിഭാഷകരുടെ സാന്നിധ്യത്തില്‍ കോടതിയിലെ ചേര്‍ന്ന അടിയന്തര സിറ്റിംഗില്‍ കാര്യങ്ങളെക്കുറിച്ച് ചീഫ് ജസ്റ്റിസ് തന്നെ പറഞ്ഞു തുടങ്ങി. തനിക്കെതിരെ ഇങ്ങനെ ഒരു ലൈംഗികപരാതി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഓഫീസ് സ്റ്റാഫായ വസതിയില്‍ ജോലി ചെയ്തിരുന്ന സ്ത്രീയാണ് പരാതിക്കാരിയെന്നും അദ്ദേഹം പറഞ്ഞു.

താന്‍ 20 വര്‍ഷമായി ജഡ്ജിയാണ് എന്നിട്ടും തന്റെ ബാങ്ക് ബാലന്‍സ് 6.80 ലക്ഷം രൂപ മാത്രമാണ്. കറ കളഞ്ഞ ജഡ്ജിയായി തുടരുക എന്നത് എല്ലാ കാലത്തും വെല്ലുവിളിയാണ്. അതുകൊണ്ടാണ് നല്ല ജഡ്ജിമാര്‍ കോടതിയിലേക്ക് വരാത്തത്. പണം കൊണ്ട് തന്നെ തകര്‍ക്കാനാവില്ല എന്നു വന്നപ്പോള്‍ ആണ് ഇത്തരമൊരു ഗൂഢാലോചന തനിക്കെതിരെ നടത്തുന്നതെന്നും ചീഫ് ജസ്റ്റിസ് ആരോപണങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയില്‍വെച്ച് ദുരനുഭവങ്ങള്‍ ഉണ്ടായെന്ന ജീവനക്കാരിയുടെ പരാതിയില്‍ സുപ്രീംകോടതിയില്‍ അടിയന്തര സിറ്റിംഗ് നടക്കുന്നു. ഇന്ന് രാവിലെയാണ് രാജ്യത്തെയാകെ ഞെട്ടിച്ചു കൊണ്ട് സുപ്രീംകോടതിയില്‍ അസാധാരണ നടപടികള്‍ ആരംഭിച്ചത്.

സുപ്രീംകോടതിയിലെ ഒരു മുന്‍ ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരെ പീഡന പരാതി നല്‍കിയതായി നേരത്തെ ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് കാണിച്ച് 22 ജഡ്ജിമാര്‍ക്ക് ഈ യുവതി പരാതി നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് സ്റ്റാഫായ ഈ സ്ത്രീയെ ക്രമക്കേടുകളുടെ പേരില്‍ നേരത്തെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയിരുന്നു.

ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗഗോയി സ്ഥാനമേറ്റത്തിന് അടുത്ത ദിവസങ്ങളിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങളുണ്ടായത് എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നതെന്നും കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അടക്കമുള്ളവരുടെ അടുത്ത് വളരെ മുന്‍പേ തന്നെ ഈ പരാതി എത്തിയിട്ടുണ്ടെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

ചീഫ് ജസ്റ്റിസില്‍ നിന്നും മോശം അനുഭവം ഉണ്ടായതിന് പിന്നാലെ തന്നെയും കുടുംബത്തേയും നിരന്തരം പിന്തുടര്‍ന്ന് പീഡിപ്പിക്കുകയാണ് ചീഫ് ജസ്റ്റിസ് എന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ജോലിയില്‍ നിന്നും പിരിച്ചു വിട്ട ശേഷം പല കേസുകളിലേയും തന്നേയും കുടുംബത്തേയും കുടുക്കാന്‍ ശ്രമമുണ്ടായി.

ഭര്‍ത്താവിനേയും ഭര്‍ത്തൃപിതാവിനേയും കേസില്‍ കുടുക്കാന്‍ ശ്രമമുണ്ടായി. ദില്ലി പൊലീസിലുള്ള സഹോദരങ്ങള്‍ക്കും പ്രതികാര നടപടി നേരിടേണ്ടി വന്നുവെന്നും യുവതി 22 ജഡ്ജിമാര്‍ക്ക് അയച്ച പരാതിയില്‍ പറയുന്നു. യുവതിക്കെതിരെയുള്ള ഒരു കേസില്‍ അവരെ റിമാന്‍ഡ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവതിയുടെ പരാതി പുറത്തു വിട്ട മാധ്യമങ്ങള്‍ ഇതേ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതേ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഔദ്യോ?ഗിക വിശദീകരണവും തേടിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നും ഇത് തീര്‍ത്തും അടിസ്ഥാന രഹിതമായ പരാതിയാണെന്നും സുപ്രീംകോടതിയെ തകര്‍ക്കാനുള്ള ശ്രമമാണിതെന്നുമായിരുന്നു ഈ വാര്‍ത്തയോടുള്ള സുപ്രീംകോടതി രജിസ്ട്രാറുടെ പ്രതികരണം.

എന്നാല്‍ ശനിയാഴ്ച രാവിലെയോടെ ഈ വിഷയം സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഉന്നയിച്ചതോടെ സുപ്രീംകോടതി അടിയന്തര സിറ്റിംഗ് ചേരാന്‍ തീരുമാനിച്ചു. പത്തേകാലോടെയാണ് ഇതു സംബന്ധിച്ച് അറിയിപ്പ് സുപ്രീംകോടതിയില്‍ നിന്നും പുറത്തുവന്നു. വലിയ പൊതുതാത്പര്യമുള്ള, ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു പ്രധാന വിഷയം ചര്‍ച്ച ചെയ്യാനായി സുപ്രീംകോടതി അടിയന്തര യോഗം ചേരുന്നുവെന്നും, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യപ്രകാരമാണ് നടപടിയെന്നുമാണ് അഡീഷണല്‍ രജിസ്ട്രാര്‍ പുറത്തു വിട്ട നോട്ടീസില്‍ പറഞ്ഞത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി, ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് സഞ്ജയ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് അടിയന്തര സിറ്റിംഗ് ചേര്‍ന്നത്. സുപ്രീംകോടതിയുടെ അധ്യക്ഷനായ ചീഫ് ജസ്റ്റിസിനെതിരെ ആണ് പരാതി എന്നതിനാല്‍ മുതിര്‍ന്ന അഭിഭാഷകരുടെ നിലപാടും സുപ്രീംകോടതി പരിഗണിച്ചു. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവര്‍ക്കായി സുപ്രീംകോടതിയില്‍ എത്തി.

രാവിലെ പത്തരയോടെ മുതിര്‍ന്ന അഭിഭാഷകരുടെ സാന്നിധ്യത്തില്‍ കോടതിയിലെ ചേര്‍ന്ന അടിയന്തര സിറ്റിംഗില്‍ കാര്യങ്ങളെക്കുറിച്ച് ചീഫ് ജസ്റ്റിസ് തന്നെ പറഞ്ഞു തുടങ്ങി. തനിക്കെതിരെ ഇങ്ങനെ ഒരു ലൈംഗികപരാതി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഓഫീസ് സ്റ്റാഫായ വസതിയില്‍ ജോലി ചെയ്തിരുന്ന സ്ത്രീയാണ് പരാതിക്കാരിയെന്നും അദ്ദേഹം പറഞ്ഞു.

താന്‍ 20 വര്‍ഷമായി ജഡ്ജിയാണ് എന്നിട്ടും തന്റെ ബാങ്ക് ബാലന്‍സ് 6.80 ലക്ഷം രൂപ മാത്രമാണ്. കറ കളഞ്ഞ ജഡ്ജിയായി തുടരുക എന്നത് എല്ലാ കാലത്തും വെല്ലുവിളിയാണ്. അതുകൊണ്ടാണ് നല്ല ജഡ്ജിമാര്‍ കോടതിയിലേക്ക് വരാത്തത്. പണം കൊണ്ട് തന്നെ തകര്‍ക്കാനാവില്ല എന്നു വന്നപ്പോള്‍ ആണ് ഇത്തരമൊരു ഗൂഢാലോചന തനിക്കെതിരെ നടത്തുന്നതെന്നും ചീഫ് ജസ്റ്റിസ് ആരോപണങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.