അയോദ്ധ്യ ; നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിനും ശതാബ്ദങ്ങള്‍ നീണ്ട നിയമയുദ്ധത്തിനും വിരാമം

നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിനും ശതാബ്ദങ്ങള്‍ നീണ്ട നിയമയുദ്ധത്തിനും വിരാമമിട്ടുകൊണ്ടു അയോധ്യാ കേസില്‍ സുപ്രധാന വിധി പ്രഖ്യാപിച്ച് സുപ്രിംകോടതി. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍, പുരാവസ്തുവകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിക്കുന്നതെന്ന് ഏകകണ്ഠമായി പുറത്തിറക്കിയ വിധി പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഷിയാ വഖഫ് ബോര്‍ഡിന്റെയും, നിര്‍മോഹി അഖാരയുടേയും ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല എന്നീ മൂന്ന് ഹര്‍ജിക്കാര്‍ക്കും തര്‍ക്കഭൂമി വീതിച്ചു നല്‍കിയ അലഹാബാദ് ഹൈക്കോടതിയുടെ വിധി സുപ്രിംകോടതി റദ്ദാക്കി. നിലവില്‍ 2.77 ഏക്കര്‍ തര്‍ക്കഭൂമിയുടെ അവകാശം സര്‍ക്കാരിനാണ് അനുവദിച്ചിരിക്കുന്നത്.

134 വര്‍ഷത്തെ നിയമയുദ്ധത്തിനും വാദപ്രതിവാദങ്ങള്‍ക്കുമാണ് ഇതോടെ തിരശീല വീണത്. അയോധ്യയിലെ രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്റ് സ്ഥലത്തിനായിരുന്നു അവകാശവാദം.
മുഴുവന്‍ സ്ഥലവും തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്നാണ് സുന്നി വഖഫ് ബോര്‍ഡ്, രാം ലല്ല, നിര്‍മോഹി അഖാഡ എന്നിവരുടെ ആവശ്യം.

കേസില്‍ ഷിയാ വഖഫ് ബോര്‍ഡിന്റെ അപ്പീല്‍ സുപ്രിംകോടതി ആദ്യം തള്ളി. ഇതിന് ശേഷമാണ് വിധി വരുന്നത്. സുപ്രിംകോടതിയുടെ അഞ്ചംഗ ബഞ്ചാണ് വിധി പറഞ്ഞത്. ഏകകണ്ഠേനയാണ് ബഞ്ച് വിധി പുറപ്പെടുവിച്ചത്. അതുകൊണ്ട് തന്നെ ചീഫ് ജസ്റ്റിസാണ് വിധി പുറപ്പെടുവിച്ചത്.

ജന്മഭൂമി സംബന്ധിച്ച വിവാദങ്ങള്‍ക്ക് പരിസമാപ്തി വന്നതോടെ കേന്ദ്ര സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ 3 മാസത്തെ സമയമാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. ഈ ട്രസ്റ്റ് ആണ് ജന്മഭൂമി ഏറ്റെടുക്കുക. കൂടാതെ, പദ്ധതി രേഖ തയ്യാറാക്കാനുള്ള ചുമതലയും കേന്ദ്രസര്‍ക്കാരിനാണ്.

ഏകകണ്ഠമായ വിധിയായിരുന്നു ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചത്. തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നുതന്നെ സുപ്രീംകോടതി വിധിയ്ക്കുകയായിരുന്നു.

കൂടാതെ, ASIയുടെ റിപ്പോര്‍ട്ട് പ്രകാരം മാത്രം ഉടമസ്ഥത തീരുമാനിക്കാനാകില്ല എന്ന് പറഞ്ഞ കോടതി, ASIയ്ക്ക് ആധികാരികതയുണ്ട് എന്ന് സമ്മതിക്കുകയും ചെയ്തു. കൂടാതെ, ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെട്ടത് ‘വെറും ഭൂമിയിലല്ല’ എന്ന കോടതിയുടെ കണ്ടെത്തല്‍ ജന്മഭൂമി തര്‍ക്കത്തിന്റെ വിധി തീരുമാനിക്കുന്നതില്‍ വളരെ നിര്‍ണ്ണായകമായിരുന്നു. കൂടാതെ, വിശ്വാസം പരിരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് എന്നും സുപ്രീംകോടതി വിമര്‍ശിച്ചു.

1. തര്‍ക്കഭൂമിയില്‍ ഉപാധികളോടെ രാമക്ഷേത്രം നിര്‍മിക്കും

2. മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് 5 ഏക്കര്‍ ഭൂമി നല്‍കും

3. ക്ഷേത്രം നിര്‍മിക്കാന്‍ ട്രസ്റ്റിന് രൂപം നല്‍കണം

4. മൂന്ന് മാസത്തിനുള്ളില്‍ പദ്ധതി തയാറാക്കും

5. അലഹാബാദ് വിധി തെറ്റെന്ന് സുപ്രിംകോടതി

6. തര്‍ക്കഭൂമി ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്