ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസം ; അമ്മയുടെ മൃതദേഹത്തിനരികെ മകള്‍ കാത്തിരുന്നത് മൂന്നു ദിവസം

മരിച്ച അമ്മ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ ഡോക്ട്ടര്‍ ആയിരുന്ന മകള്‍ കാത്തിരുന്നത് മൂന്ന് ദിവസം. പാലക്കാട് ചളവറയിലാണ് സംഭവം മരിച്ച അമ്മ ഉയിര്‍ത്തെഴുനേല്‍ക്കുമെന്ന വിശ്വാസത്തില്‍ മകള്‍ കാത്തിരുന്നത്. പാലക്കാട് ചേര്‍പ്പുളശ്ശേരിക്കടുത്ത് ചളവറയിലാണ് മരിച്ച 72 കാരിയായ അമ്മയ്ക്ക് സമീപം ഡോക്ടറും മാനസിക രോഗിയുമായ മകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ മൂന്നു ദിവസം പ്രാര്‍ത്ഥനയോടെ കാത്തിരുന്നത്.

മൂന്ന് ദിവസം കഴിഞ്ഞിട്ടും അമ്മയുടെ ജീവന്‍ തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് മകള്‍ മൃതദേഹം സംസ്‌കരിക്കാന്‍ മകള്‍ ആളെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മൃതദേഹം സംസ്‌കരിക്കാന്‍ എത്തിയവര്‍ മൃതദേഹം അഴുകിയ നിലയില്‍ കണ്ടതോടെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ചെര്‍പ്പുളശ്ശേരി ചളവറ രാജ്ഭവനിലെ റിട്ട. അധ്യാപികയാണ് മരിച്ച ഓമന അമ്മയും മകളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. അഴുകി തുടങ്ങിയ മൃതദേഹം പൊലീസെത്തി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. അമിത പ്രമേഹം മൂലം ഓമന ടീച്ചറുടെ രണ്ട് കാലുകളും നേരത്തെ ശസ്ത്രക്രിയ നടത്തി മുറിച്ച് മാറ്റിയിരുന്നു.