ഒന്നു സ്‌കാന്‍ ചെയ്തിരുന്നുവെങ്കില്‍ ഇതൊന്നും ഉണ്ടാകില്ലായിരുന്നു ; മരിച്ച കുഞ്ഞുങ്ങളുടെ പിതാവ്

ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി യുവതിയുടെ ഭര്‍ത്താവ് ഷരീഫ്. കൊറോണ (Covid19) നെഗറ്റീവ് ആയിരുന്ന യുവതിയ്ക്ക് പല സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിക്കുകയായിരുന്നു. ഒരു ദിവസം മുഴുവനും പ്രസവ വേദന അനുഭവിച്ച യുവതിയേയും കൊണ്ട് ഭര്‍ത്താവ് പല ആശുപത്രിയിലും ചുറ്റിത്തിരിഞ്ഞ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ( എത്തി യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല. സഹല-ഷരീഫ് ദമ്പതികള്‍ക്കാണ് ഇങ്ങനൊരു ദൂരനുഭവം ഉണ്ടായത്.

മഞ്ചേരി ആശുപത്രി അധികൃതര്‍ തങ്ങളോട് മോശമായാണ് പെരുമാറിയാതെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് മാത്രമാണ് തങ്ങളോട് സഹകരിച്ചതെന്നും ഷരീഫ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ ഭാര്യക്ക് വേദന ഉണ്ടായതിനെ തുടര്‍ന്ന് മഞ്ചേരി ആശുപതിയിലെത്തിയിരുന്നുവെന്നും അവിടെ ഏത്തടിയ ഉടനെ അവര്‍ ലേബര്‍ റൂമിലേക്ക് ഭാര്യയെ കൊണ്ടുപോയില്ലയെന്നും ഒരുപാട് സംസാരിച്ച ശേഷമാണ് ലേബര്‍ റൂമില്‍ കയറ്റിയതെന്നും ഷരീഫ് പറഞ്ഞു. ശേഷം ഒരു 8 മണി ആയപ്പോഴേക്കും ഭാര്യയെ കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു എന്നാല്‍ വേദന ഉള്ളതുകൊണ്ട് കൊണ്ടുപോകാന്‍ സാധ്യമല്ലയെന്നും എഴുതി തന്നാല്‍ കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്നും ഷരീഫ് പറഞ്ഞു.

ശേഷം ഡിസ്ചാര്‍ജ്ജ് കാര്‍ഡൊക്കെ എഴുതിവച്ച് 10 മണിക്ക് ഡോക്ടര്‍ വന്നപ്പോള്‍ നല്ല വേദന ഉള്ളതുകൊണ്ട് പരിശോധിച്ചിട്ട് പോകാമെന്നു പറഞ്ഞു. ഇപ്പോള്‍ പോകണ്ടാണ് ഡോക്ടര്‍ പറഞ്ഞപ്പോള്‍ പോകുന്നില്ല നല്ല ചികിത്സ ലഭിച്ചാല്‍ മതിയെന്നും ഷരീഫ് പറഞ്ഞു. പക്ഷേ ഒരു 11.45 ആയപ്പോള്‍ പൊയ്‌ക്കോളാന്‍ പറഞ്ഞു. ശേഷം കോട്ടപ്പുറത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയീന്നും വണ്ടിയില്‍ ഒന്നിരിക്കാന്‍ പോലും പറ്റാത്തത്ര വേദന അപ്പോഴും സഹനയ്ക്ക് ഉണ്ടായിരുന്നുവെന്നും ഷരീഫ് പറഞ്ഞു. കോട്ടപ്പുറത്ത് എത്തിയപ്പോള്‍ ഉച്ചകഴിഞ്ഞുവെന്നും ഡോക്ടര്‍മര്‍ ഇല്ലാത്തത് കൊണ്ട് വേറെ എവിടെയെങ്കിലും കൊണ്ടുപോകാന്‍ പറഞ്ഞുവെന്നും അതനുസരിച്ച് ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ തീരുമാനിച്ചുവെങ്കിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടോന്ന് ചോദിക്കുകയും ആര്‍ടിപിസിആര്‍ ഇല്ലത്തെ അവിടെയും എടുക്കില്ലയെന്ന് പറയുകയായിരുന്നു. കരഞ്ഞുപറഞ്ഞിട്ട് പോലും ശാന്തിയിലെ അധികൃതര്‍ കെട്ടില്ലെന്നും ഷരീഫ് പറഞ്ഞു.

ഒടുവില്‍ പാളയത്തെ ലാബില്‍ പോയി ടെസ്റ്റ് നടത്താന്‍ അന്വേഷിച്ചപ്പോള്‍ റിസള്‍ട്ട് വരാന്‍ 24 മണിക്കൂര്‍ കഴിയുമെന്ന് പറഞ്ഞു. പിന്നീട് കെ. എം. സി. റ്റിയിലേക്ക് പോകുകയും അവര്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയപ്പോള്‍ റിസള്‍ട്ട് നെഗറ്റീവായി. അവര്‍ ഉടനെ സ്‌കാന്‍ ചെയ്ത് നോക്കിയപ്പോള്‍ കുട്ടികള്‍ക്ക് ഹൃദയമിടിപ്പ് ഇല്ലായിരുന്നുവെന്നും അത് ഡോക്ടര്‍ തന്നോടു പറഞ്ഞെങ്കിലും താന്‍ ആരോടും പറഞ്ഞില്ലയെന്നും അത് തെറ്റാകണേയെന്ന് ആഗ്രഹിച്ചുവെന്നും ഷരീഫ് പറഞ്ഞു. അവിടെ നിന്നും റഫര്‍ ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത് വൈകുന്നേരം ആറരയ്ക്കാണ്. അവിടെ വച്ച് ബ്ലീഡിങ് ഉണ്ടായതിനെ തുടര്‍ന്ന് ഭാര്യയെ ഓപ്പറേഷന്‍ ചെയ്ത് കുഞ്ഞുങ്ങളെ പുറത്തെടുത്തുവെങ്കിലും അനക്കമില്ലായിരുന്നു. ഒരു പക്ഷേ മഞ്ചേരിയില്‍ വച്ച് ഒന്ന് സ്‌കാന്‍ ചെയ്തിരുന്നുവെങ്കില്‍ ഇതൊന്നും ഉണ്ടാകില്ലയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഷരീഫ് പറഞ്ഞത്. യുവതി ഇപ്പോഴും ഐ സി യുവിലാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.