മലയാളി നഴ്സിനെ മയക്ക് മരുന്ന് നല്‍കി പീഡനത്തിന് ഇരയാക്കി

നോയിഡയില്‍ ജോലി തേടിയെത്തിയ മലയാളി നഴ്സായ യുവതിയെ ജോലി നല്‍കാമെന്ന് പറഞ്ഞ് വിളിപ്പിച്ച് ശേഷം മയക്ക് മരുന്ന് നല്‍കി പീഡനത്തിന് ഇരയാക്കി. വ്യാഴാഴ്ച്ച പൊലീസ് പ്രതിയെ പിടികൂടി. പ്രതിയും കേരത്തില്‍ നിന്നുള്ള ആള്‍ തന്നെയാണ്. ഒരു സുഹൃത്ത് വഴിയാണ് പ്രതി യുവതിയുമായി ബന്ധപെട്ടതെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. നോയിഡയിലെ ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന രാജുവെന്ന ആളെയാണ് താമസ സ്ഥലത്തിന് അടുത്ത് നിന്ന് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം പുറത്ത് വരുന്നത്. ബുധനാഴ്ച സെക്ടര്‍ 24ലെ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കി മൊഴിരേഖപ്പെടുത്തുകയായിരുന്നു . ഒരു പൊതു സുഹൃത്ത് വഴിയാണ് യുവതി രാജുവിനെ പരിജയപ്പെട്ടത്.

യുവതി നല്‍കിയിരിക്കുന്ന പരാതിയനുസരിച്ച് ജോലി കണ്ടെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ പ്രതി ഫെബ്രുവരി 6ന് സെക്ടര്‍ 12ലെ തന്റെ വീട്ടിലേക്ക് വരാന്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. അവിടെ പ്രതിയുടെ കുടുംബവും ഉണ്ടായിരിക്കുമെന്നാണ് പ്രതി യുവതിയോട് പറഞ്ഞിരുന്നത്. അവിടെ വെച്ച് തന്നോട് ഒരു ഇന്റര്‍വ്യൂ ഉണ്ടെന്നും പ്രതി പറഞ്ഞിരുന്നതായി യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.എന്നാല്‍ യുവതി പ്രതിയുടെ വീട്ടിലെത്തിയപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. പ്രതിയോട് അന്വേഷിച്ചപ്പോള്‍ ഭാര്യ പുറത്ത് പോയിരിക്കുകയാണെന്നും ഉടന്‍ തിരിച്ചെത്തുമെന്നാണ് പ്രതി പറഞ്ഞത്. തുടര്‍ന്ന് പ്രതി നല്‍കിയ ആപ്പിള്‍ ജ്യൂസ് കുടിച്ച യുവതിയുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് രാത്രിയോടെ ബോധം വന്ന യുവതി തിരിച്ച് താമസസ്ഥലത്ത് എത്തിയപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന വിവരം മനസിലാക്കുന്നത്.

സംഭാവന നടന്ന് ഒരു മാസത്തിന് ശേഷം മാര്‍ച്ച് 17 നാണ് യുവതി പൊലീസിനെ സമീപിച്ചത്. പോലീസിനെ സമീപിച്ച യുവതിയെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.