സഹാറ ഗ്രൂപ്പില്‍ നിന്നും നരേന്ദ്രമോദി 40 കോടി രൂപ കോഴ വാങ്ങി എന്ന് രാഹുല്‍ഗാന്ധി

അഹമ്മദാബാദ് : സഹാറ ഗ്രൂപ്പില്‍നിന്ന് നരേന്ദ്ര മോദി കോടികള്‍ കോഴ വാങ്ങിയെന്ന ആരോപണവുമായി കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആറ് മാസത്തിനിടെ ഒമ്പത് തവണ മോദി കൈക്കൂലി വാങ്ങിയതായി രാഹുൽ ഗാന്ധി അഹമ്മദാബാദിൽ ആരോപിച്ചു. സഹാറ, ബിർള കമ്പനികൾ വിവിധ സമയങ്ങളിലായി മോദിക്ക് കൈക്കൂലി നൽകിയെന്നാണ് ആരോപണം.പണം വാങ്ങിയ തിയ്യതികള്‍ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് രാഹുൽ ഗാന്ധി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. 2013 ഒക്ടോബർ 30ന് 2.5 കോടിയും,നവംബർ 12ന് 5 കോടി രൂപയും നവംബർ 27ന് 2.5 കോടി രൂപയും നവംബർ 29 ന് 5 കോടി രൂപയും ഡിസംബർ 6,19 തിയ്യതികളിൽ 5 കോടി രൂപയും മോദി കൈക്കൂലിയായി വാങ്ങിയതായി രാഹുൽ ആരോപിച്ചു. 2014 ജനുവരി 14,28 ഫെബ്രുവരി 22 തിയ്യതികളിലാണ് അഞ്ച് കോടി രൂപ വീതം മോദി കൈക്കൂലി വാങ്ങിയതെന്ന് രാഹുൽ പറഞ്ഞു.
സഹാറയുടെയും ബിർലയുടെയും ഒാഫീസുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ 2014ൽ നടത്തിയ റെയ്ഡുകളിൽ മോദിക്ക് പണം നൽകിയതിെൻറ രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സഹാറ ഗ്രൂപ്പ് ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും ഇത് കൊണ്ടാണ് മോദി തന്നെ പാർലമെൻറിൽ സംസാരിക്കാൻ സമ്മതിക്കാത്തതിന് കാരണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. മോദി വൻ അഴിമതി നടത്തിയതിെൻറ തെളിവുകൾ തെൻറ കൈവശമുണ്ടെന്ന് രാഹുൽ നേരത്തെ തന്നെ പറഞ്ഞിരുന്നു. അത് വെളിപ്പെടുത്താൻ പാർലിമെൻറിൽ അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സഭയിൽ ഇത് വെളിപ്പെടുത്താൻ രാഹുലിന് അവസരം ലഭിച്ചില്ല. ഇതിനെ തുടർന്നാണ് രാഹുൽ പരസ്യമായി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയതെന്നാണ് സൂചന. എന്നാൽ ആരോപണങ്ങൾ ബി.ജെ.പി നിഷേധിച്ചു. രാഹുലിെൻറ ആരോപണങ്ങൾക്ക് കഴമ്പില്ലെന്നും, അദ്ദേഹത്തിെൻറ വാക്കുകൾ ആരും ഗൗരവമായി എടുക്കില്ലെന്നും ബി.ജെ.പി വക്താവ് സഫർ ഇസ്ലാം പ്രതികരിച്ചു.