യുവതി രാജ്ഭവനു മുന്നില്‍ പ്രസവിച്ചു, കുഞ്ഞിനെ രക്ഷിക്കാനായില്ല

ലക് നൗ: ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് യുവതി രാജ്ഭവനു മുന്നില്‍ പ്രസവിച്ചു. ഉത്തര്‍ പ്രദേശിലാണ് സംഭവം. പ്രസവിച്ചയുടന്‍ കുഞ്ഞ് മരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.

കുടുംബം പലതവണ ആംബുലന്‍സിനെ വിളിച്ചിട്ടും എത്താതിരുന്നതോടെ യുവതിയെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. യാത്രക്കിടെ പ്രസവവേദന അധികരിച്ചതോടെ യുവതി നടുറോഡില്‍, രാജ്ഭവനു മുന്നില്‍ വച്ച് പ്രസവിച്ചു. ബന്ധുക്കള്‍ സാരി കൊണ്ട് മറച്ചുപിടിച്ചാണ് യുവതി പ്രസവിച്ചത്. പിന്നീട് യുവതിയെ ആശുപത്രിയിലെത്തിച്ച് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.