യുവതി എത്തി ഗംഗേശാനന്ദയെ കാണാന്‍; സ്വാമിക്കു മുന്നില്‍ പൊട്ടിക്കരച്ചില്‍, കാമുകനെതിരെ പരാതിയും നല്‍കി

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട് പോലീസ് സെല്ലില്‍ കഴിയുന്ന ഗംഗേശാനന്ദയെ പരാതിക്കാരിയായ പെണ്‍കുട്ടി സന്ദര്‍ശിച്ചു. അമ്മയ്‌ക്കൊപ്പം ഇന്നലെ ഉച്ചയ്ക്കാണ് പെണ്‍കുട്ടി ഗംഗേശാനന്ദയെ കാണാനായെത്തിയത്. 15 മിനിറ്റ് നേരം ഇവര്‍ സംസാരിച്ചു. ഇതിനിടെ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞപ്പോള്‍ ഗംഗേശാനന്ദ ആശ്വസിപ്പിക്കുകയും ചെയ്തു.

ഗംഗേശാനന്ദയെ കണ്ടതിന് ശേഷം കരഞ്ഞുകൊണ്ടാണ് പെണ്‍കുട്ടി പുറത്തേക്കു വന്നത്. തുടര്‍ന്നു പേട്ട പോലീസ് സ്റ്റേഷനില്‍ എത്തി കാമുകന്‍ അയ്യപ്പദാസ് വിവാഹവാഗ്ദാനം നല്‍കി പീ!ഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പരാതി നല്‍കുകയും ചെയ്തു. തന്റെയും ഗംഗേശാനന്ദയുടെയും പണം അയ്യപ്പദാസ് തട്ടിയെടുത്തതായും പരാതിയില്‍ പെണ്‍കുട്ടിറയുന്നു. താന്‍ ആരുടെയും നിയന്ത്രണത്തിലല്ല.

അയ്യപ്പദാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി കളവാണെന്നും വീട്ടില്‍ താന്‍ സുരക്ഷിതയാണെന്നും പെണ്‍കുട്ടി അറിയിച്ചു. ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ നുണപരിശോധനയ്ക്ക് വിധേയയാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു. അന്വേഷണ സംഘത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് യുവതിയെ നുണപരിശോധനയ്ക്കും ബ്രെയ്ന്‍ മാപ്പിംഗിനും വിധേയയാക്കാന്‍ പോക്‌സോ കോടതി അനുമതി നല്‍കിയത്.