ആര്‍ ടി ഓ ഓഫീസിലെ കള്ളത്തരങ്ങള്‍ തുറന്നുകാട്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

fdtcdക്ഷീരവികസന കോര്‍പ്പരേഷനിലെ ഉദ്യോഗസ്ഥനായ പ്രസൂൻ സുഗതനാണ് കോട്ടയം ആര്‍ ടി ഓ ഓഫീസില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവം ലോകത്തിനു മുന്‍പില്‍ തുറന്നുകാട്ടിയത്. കൈക്കൂലി കൊതിയന്മാരായ ഉദ്യോഗസ്ഥന്‍മാരും അവരുടെ പണിയാളുകളായ എജന്റ്റ്മാരും കൂടി ചേര്‍ന്ന് നടത്തുന്ന ഭൂലോക തട്ടിപ്പില്‍ വീണുപോകുന്നത് വാഹനത്തിന്റെ ആവശ്യങ്ങളുമായി ഓഫീസില്‍ എത്തുന്ന സാധാരണക്കാരും. തന്‍റെ പഴയമോഡല്‍ ബുള്ളറ്റ് ബൈക്കിന്റെ രജിസ്ട്രേഷന്‍ പുതുക്കുവാന്‍ വേണ്ടി കഴിഞ്ഞ രണ്ടുമാസമായി ഇദ്ദേഹം ആര്‍ ടി ഓ ഓഫീസില്‍ കയറി ഇറങ്ങുകയാണ്.ഒരു സര്‍ക്കാര്‍ ജീവനക്കാരനായ തനിക്ക് തന്നെ ഇത്തരം അനുഭവമാണ്‌ ലഭിക്കുന്നത് എങ്കില്‍ സാധാരണക്കാര്‍ക്ക് ഇതുമാത്രം പീഡനങ്ങളാണ് ഇവരില്‍ നിന്നും ലഭിക്കുക എന്ന് ഇദ്ദേഹം ചോദിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
കൈക്കൂലി വാങ്ങൽ അഥവ #തന്തയ്ക്ക് പിറക്കായ്ക #എനിയ്ക്ക് ഉണ്ടായ #അനുഭവം #എല്ലാവരും #വായിക്കണം…
പുതിയ ഗവൺമെന്റ് നിലവിൽ വന്നിട്ടും അശേഷം പേടിയില്ലാതെ കൈക്കൂലിയും, സ്വജനപക്ഷപാതവും തുടരുന്ന ഏക ഓഫീസാണ് കേരളാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിലെ കോട്ടയം ഓഫീസ്.edjhew
ഒരു മാസം മുൻപ് എന്റെ പേരിലുള്ള 1978 മോഡൽ ബുള്ളറ്റ് രെജിസ്ട്രേഷന്‍ പുതുക്കുന്നതിനായി കോട്ടയം സിവിൽ സ്‌റ്റേഷനിലെ മോട്ടോർ വെഹിക്കിൾ ഓഫീസിൻ എത്തിയപ്പോൾ അവിടെ ആര്‍ ടി ഓ എജന്റ്റ്മാരുടെ തിരക്ക്.ഒരു എജന്റ്റ് അടുത്തുകൂടി വിവരം തിരക്കി രജിസ്ട്രേഷൻ പുതുക്കുന്നതിന്റെ ഫീസ് 2350/- ആണ് വണ്ടിയുടെ രേഖകൾ അയാളുടെ കൈവശം കൊടുത്താൽ മതി എന്ന് പറഞ്ഞു. വണ്ടി പരിശോധനയ്ക്ക് കണിക്കുക പോലും വേണ്ട എന്ന് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ ഗൂഗിളില്‍ രജിസ്ട്രേഷൻ പുതുക്കലിന്റെ സർക്കാർ ഫീസ് നോക്കിയപ്പോൾ വെറും 110/- രുപ മാത്രം.110/-രു പ മുടക്കേണ്ടിടത്താണ് 2350/- പറഞ്ഞത്. ജന്മനാൽ പിശുക്കനായ ഞാൻ കൈക്കൂലി കൊടുക്കുകയും, വാങ്ങുകയും ചെയ്യില്ല. എജന്റ് വാങ്ങുന്ന തുകയുടെ 50 % ൽ ഏറെ കൈപ്പറ്റുന്നത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ട്ടർമാരാണ് എന്ന് ഞാൻ തിരക്കിയപ്പോൾ മനസിലായി. 110/- രുപ ഓണ്‍ലൈന്‍ പെയ്മെന്‍റ് നടത്തി 22/ 9/16 ന് ബുള്ളറ്റ് വാഹന പരിശോധനയ്ക്കായി പരിശോധന സ്ഥലത്ത് എത്തിച്ചപ്പോൾ അവിടെ ആദ്യം കണ്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വാഹനം പരിശോധിക്കാതെ തന്നെ പുതിയ കറുത്ത കളർ അടിച്ച് വാഹനം കൊണ്ടുവരാൻ പറഞ്ഞു.2350/- ലാഭിക്കാൻ പോയ എനിയ്ക്ക് പെയിന്റിംഗ് ഇനത്തിൽ അങ്ങിനെ 7000/- രുപ നഷ്ടമായി. വാഹനം പെയിന്റ് അടിച്ച് 27/9/2016 ന് വീണ്ടും കൊണ്ടു പോയി. അപ്പോൾ പറയുന്നു വാഹനത്തിന്റെ സൈലന്‍സര്‍ സൌണ്ട് കൂടുതലാണ് എന്ന് ,പുതിയത് വാങ്ങണമെന്ന് .പുതിയ സൈലന്‍സര്‍ വാങ്ങി 2 മണിക്കൂറിന് ശേഷം കൊണ്ടുവരാൻ വാഹനം കാണിച്ചു. എല്ലാം ശരിയാണ്. ഉച്ചകഴിഞ്ഞ് അപേക്ഷയുമായി ഓഫിസിൽ വരാൻ പറഞ്ഞു. ഉച്ചയ്ക്ക് ഓഫീസിൽ എത്തി അപേക്ഷ ഓഫീസറുടെ കൈയ്യിൽ കൊടുത്തു. കൈക്കൂലി വാങ്ങൽ കലാപരിപാടിയക്കായി ആണ് ഈ ഉച്ചകഴിഞ്ഞ് അപേക്ഷ വാങ്ങൽ. കൈക്കൂലി കൊടുക്കാൻ താത്പര്യമില്ലാത്ത ഞാൻ അപേക്ഷ ടി ഓഫീസറുടെ കൈയ്യിൽ കൊടുത്ത് മടങ്ങി. ഇന്ന് 25/10/2016 ഒരു മാസം കഴിഞ്ഞിട്ടും രജിസ്ട്രേഷൻ പുതുക്കി വാഹനത്തിന്റെ ബുക്ക് ലഭിയ്ക്കാത്ത സാഹചര്യത്തിൽ ഞാൻ കോട്ടയം ആര്‍ ടി ഓ ഓഫിസിൽ എത്തി കാര്യം തിരക്കിയപ്പോൾ നമ്മുടെ വിരുതൻ വെഹിക്കിള്‍ ഇന്സ്പെക്ക്ട്ടര്‍ പറയുകയാണ് അയാൾ എന്റെ വാഹനം കണ്ടിട്ടില്ല എന്ന്. പച്ചയ്ക്ക് വെള്ളം ചേർക്കാതെ കള്ളം പറയുന്ന വിരുതനോട് ഞാൻ പറഞ്ഞു ഞാനും ഒരു സർക്കാർ ജീവനക്കാരനാണ് കിമ്പളം തരില്ല ഞാൻ എന്ന്. sdvd
സെക്ഷൻ ക്ലർക്കിനെ കണ്ട് അപേക്ഷ തിരികെ വാങ്ങാമെന്ന് വെച്ചപ്പോൾ ഓഫീസിലേയ്ക്ക് അടുക്കാൻ പറ്റാത്ത വിധത്തിൽ അര വാതിൽ അടച്ചു വെച്ചിരിക്കുന്നു. ജനങ്ങൾക്കായുള്ള സർക്കാർ ഓഫീസിലെ ജീവനക്കാരുടെ അടുത്ത് ചെല്ലാൻ തടസം സൃഷ്ടിക്കുന്ന അടച്ച ‘ സർക്കാർ വാഹന രജിസ്ട്രേഷൻ ഓഫിസിൽ സേവനം ആര്‍ ടി ഓ ബ്രോക്കർമാർക്ക് മാത്രം. അപ്പോൾ അതാ എന്റെ കൂടെ ഇലക്ഷൻ ഡ്യൂട്ടി ചെയ്ത ഒരു ജീവനക്കാൻ ഓഫീസിന്റെ അകത്ത് നിൽക്കുന്നു. അയാളെ ആംഗ്യം കാട്ടി വിളിച്ച് പറഞ്ഞ് ഞാൻ രജിസ്ട്രഷൻ പുതുക്കാൻ നൽകിയ അപേക്ഷ എടിപ്പിച്ചു. അപ്പോൾ തന്നെ അപക്ഷയുടെ മുഴുവൻ പേജിന്റെയും ഫോട്ടോ എടുത്തു. ആയത് ഇതോടെപ്പം ഇവിടെ ചേർക്കുന്നു എല്ലാവർക്കും നോക്കാം. ആയതിന്റെ രണ്ടാമത്തെ പേജിൻ തഴെയായി സൈലന്‍സര്‍ മാറ്റാൻ എഴുതിയതും, സൈലന്‍സര്‍ മാറ്റി വാഹനം വീണ്ടും കാണിച്ചപ്പോൾ ഡിഫക്റ്റ് ക്ലീയര്‍ എന്ന് എഴുതി വെഹിക്കിള്‍ ഇന്‍സ്പ്പെക്ട്ടര്‍ 27/9/16 ൽ ഒപ്പ് വച്ചിരിക്കുന്നതും കാണാം .വാഹനം പരിശോധിച്ചു എന്നത് അവിടെ മനസിലാക്കാം. കൈക്കുലി വാങ്ങാൻ വെമ്പുന്ന അവന്റെ ഹൃദയമിടിപ്പ് കേൾക്കാൻ ഞാൻ അപേക്ഷയുമായി ടിയാന്റെ അടുത്തു വീണ്ടും ചെന്നപ്പോൾ ലവൻ പറയുകയാണ് നാളെ വാഹനം വീണ്ടും കാണിക്കുവാൻ. 3 വട്ടം ടിയാൻ എന്റെ വാഹനം കണ്ടതാണ്. ഞാൻ അപേക്ഷയുമായി ആര്‍ ടി ഓയുടെ അടുത്ത് ചെന്ന് വിവരം ബോധിപ്പിച്ചു. അദ്ദേഹം (നമ്മുടെ ആർത്തി പണ്ടാരത്തിനെ) വിളിപ്പിച്ചു.സർ ഇയാൾ വാഹനം കാണിചിട്ടില്ല എന്ന് ആര്‍ ടി ഓയോട് പറഞ്ഞു. അപേക്ഷയിൽ വാഹനം പരിശേധിച്ചതായുള്ള വിവരങ്ങളും പരിശോധകന്റെ ഒപ്പും ഞാൻ കാണിച്ച് കൊടുത്തപ്പോൾ നമ്മുടെ ആര്‍ത്തിപ്പണ്ടാരം ഒന്ന് ചമ്മി, ടിയാൻ എന്നെ കൂട്ടി പുറത്തിറങ്ങി ,എന്നോട് നടന്ന് കൊണ്ട് ചോദിച്ചു നിന്നോടാരാടാ പറഞ്ഞത് ആര്‍ ടി ഓയോട് പരാതി പറയാൻ എന്ന്. നിന്റെ ബൈക്ക് കാണാതെ നിനക്ക് രജിസ്ട്രേഷൻ പുതുക്കി തരില്ല എന്ന്. എന്റെ വാഹനം കണ്ടതായുള്ള എല്ലാ തെളിവുകളും ഞാൻ ഇതോടൊപ്പം ഇടുന്ന ഫോട്ടോ നോക്കിയാൽ നിങ്ങൾക്ക് മനസിലാകും. ഞാൻ ഇന്ന് കോട്ടയം വാഹന രജിസ്ട്രേഷൻ ഓഫിസിൽ പോയതിനും ഇത്രയും സംഭവങ്ങൾക്കും ആര്‍ ടി ഓ ഓഫീസിലെ സിസിടിവി ദ്യശ്യങ്ങൾ തെളിവു തരും. dfccഎനിയ്ക്ക് ശ്രീമാൻ രജി കെ ആര്‍ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെട്ടറോട് ദേഷ്യമില്ല. കൈക്കൂലി വാങ്ങാൻ നിയമം അനുവദിക്കുന്ന വ്യവസ്ഥിതിയോട് ആണ് ദേഷ്യം, സങ്കടം, പുച്ഛം
ഒരു സർക്കാർ ജീവനക്കാനായ എന്റെ അനുഭവം ഇതെങ്കിൽ ഒരു സാധാരണക്കാരന്റെ അനുഭവം എന്തായിരിക്കും. ഒരു മണിക്കൂർ സമയം പോലും ചിലവഴിക്കാതെ എളുപ്പത്തിൽ കാര്യം സാധിക്കാനുള്ള സാധാരണക്കാരന്റെ പൊട്ട വാശിയാണ് ഇത്തരം കൈക്കൂലിക്കാരെ സൃഷ്ടിക്കുന്നത് . ഇത് എഴുതിയത് മൂലം എന്‍റെ വാഹനം പുതുക്കി രജിസ്ട്രേഷൻ നടന്നില്ല എങ്കിലും വ്യവസ്ഥിതിയ്ക്ക് മാറ്റം വരണമെന്ന ആഗ്രഹത്തോടെ ..
പ്രസൂൻ സുഗതൻ