തിരഞ്ഞെടുപ്പ് കേസില്‍ ട്രംപിനൊപ്പം പാസ്റ്ററും 18 പേരും കുറ്റാരോപിതര്‍

പി പി ചെറിയാന്‍

ജോര്‍ജിയ :2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോര്‍ജിയയില്‍ ഇടപെടല്‍ നടത്തിയെന്നാരോപിച്ചുള്ള കേസില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഇല്ലിനോയിസ് പാസ്റ്ററും മറ്റ് 18 പേരും കുറ്റാരോപിതരായി.

ജോര്‍ജിയയിലെ ഒരു ഗ്രാന്‍ഡ് ജൂറി, ലൂഥറന്‍ ചര്‍ച്ച്-മിസൗറി സിനഡ് വിഭാഗത്തിലെ പാസ്റ്ററായ റവ. സ്റ്റീഫന്‍ ക്ലിഫ്ഗാര്‍ഡ് ലീയെയും ജോര്‍ജിയയിലെ ഫുള്‍ട്ടണ്‍ കൗണ്ടിയില്‍ നിയമവിരുദ്ധമായി ഗൂഢാലോചന നടത്തുകയും അതില്‍ പങ്കെടുക്കുകയും ചെയ്ത 18 പേര്‍ക്കെതിരെ കുറ്റം ചുമത്തിയതായി റിലിജിയന്‍ ന്യൂസ് സര്‍വീസ് പറയുന്നു

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും തെറ്റായ മൊഴികളും രേഖകളും ആവശ്യപ്പെടാന്‍ ഗൂഢാലോചന നടത്തിയതിനും ലീക്കെതിരെ പ്രത്യേകം കുറ്റം ചുമത്തി. 2020 ഡിസംബറില്‍, ജോര്‍ജിയയിലെ ഒരു സ്യൂട്ട്കേസില്‍ നിന്ന് വ്യാജ ബാലറ്റുകള്‍ പുറത്തെടുത്തെന്ന് ട്രംപ് ആരോപിച്ച് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം ജോര്‍ജിയയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തക റൂബി ഫ്രീമാന്റെ വീട്ടിലേക്ക് പോയി. അവര്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്ന് മുന്‍ പ്രസിഡന്റ് അവകാശപ്പെട്ടു.

കുറ്റപത്രം അനുസരിച്ച്, റവ. സ്റ്റീഫന്‍ ,റൂബി ഫ്രീമാന്റെ വാതിലില്‍ മുട്ടി, പുറത്തിറങ്ങി, പിന്നീട് പാസ്റ്ററുടെ കാര്‍ അവളുടെ ഡ്രൈവ്വേയില്‍ പാര്‍ക്ക് ചെയ്തു. ആശങ്കാകുലനായ ഫ്രീമാന്‍ പോലീസിനെ വിളിച്ചു. പോലീസ് തന്റെ വാഹനത്തില്‍ പാസ്റ്ററെ സമീപിച്ചു.

ഫ്രീമാന്റെ വാതിലില്‍ താന്‍ മുട്ടിയതായി പാസ്റ്റര്‍ സമ്മതിച്ചു. താന്‍ മുമ്പ് ‘കാലിഫോര്‍ണിയയില്‍ ഒരു സര്‍ജന്റ്’ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ന്യൂയോര്‍ക്ക് സിറ്റിയില്‍ പോലീസ് ചാപ്ലിയായും സേവനമനുഷ്ഠിചിരുന്നതായാണ് പോലീസ് റിപ്പോര്‍ട്ട്

ഫ്രീമാനുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന് ലീ ഓഫീസറോട് ആവശ്യപ്പെട്ടു,
എന്നാല്‍ , ഫ്രീമാന്‍ പാസ്റ്ററുടെ അഭ്യര്‍ത്ഥന നിരസിച്ചു.

2020 നവംബര്‍ 3-ന് ജോര്‍ജിയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോര്‍ജിയയിലെ ഫുള്‍ട്ടണ്‍ കൗണ്ടിയില്‍ നടന്ന ഒരു ഔദ്യോഗിക നടപടിയുടെ ഭാഗമായി ഫ്രീമാനുമായി ബന്ധപ്പെടാനായിരുന്നു ലീയുടെ ശ്രമമെന്ന് കുറ്റപത്രം അവകാശപ്പെട്ടു.

ലീയുടെ ഓഫര്‍ ഫ്രീമാന്‍ നിരസിച്ചതിന് ആഴ്ചകള്‍ക്ക് ശേഷം ഫ്രീമാനുമായി കൂടിക്കാഴ്ച നടത്തുകയും തിരഞ്ഞെടുപ്പ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കുറ്റപത്രത്തിന് മുമ്പ്, ചിക്കാഗോയുടെ പ്രാന്തപ്രദേശമായ ഇല്ലിനോയിയിലെ ഓര്‍ലാന്‍ഡ് പാര്‍ക്കിലുള്ള ലിവിംഗ് വേഡ് ലൂഥറന്‍ ചര്‍ച്ചില്‍ ഞായറാഴ്ച ലീ ഇയ്യോബിന്റെ പുസ്തകത്തെക്കുറിച്ചുള്ള ഒരു പ്രസംഗം നടത്തി. ചൊവ്വാഴ്ച, സഭയുടെ ഒരു വക്താവ് ലീ ഇടക്കാല പദവിയില്‍ സേവനമനുഷ്ഠിച്ചുവെന്നും ഇപ്പോള്‍ പാസ്റ്ററല്ലെന്നും അഭിപ്രായപ്പെട്ടു.