മുസ്ലീം കുടിയേറ്റ നിരോധനം ; ട്രംപിന്റെ ഉത്തരവ് അമേരിക്കന്‍ കോടതി തടഞ്ഞു

ലോസ് ആഞ്ചൽസ് :  മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ്  സിയാറ്റില്‍ കോടതി താത്കാലികമായി തടഞ്ഞു. വാഷിങ്ടൺ അറ്റോർണി ജനറൽ ബോബ് ഫൊർഗ്യൂസെൻറ പരാതിയെ തുടർന്നാണ് മുസ്ലിം വിലക്ക് രാജ്യത്താകമാനം നിരോധിച്ച് ഫെഡറൽ കോടതി ജഡ്ജി ഉത്തരവിട്ടത്. ട്രംപിന്റെ ഉത്തരവ് നേരത്തെതന്നെ അമേരിക്കയിലെ പല കോടതികളും സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍, രാജ്യവ്യാപകമായി ഉത്തരവ് തടയുന്നത് ആദ്യമായാണ്.  വിലക്കേർെപ്പടുത്തിയ രാജ്യങ്ങളിൽ നിന്ന് വന്നവർക്ക് അമേരിക്കയിൽ തുടരാമെന്ന ജില്ലാ ജഡ്ജ് ജെയിംസ് റോബർട്ടിെൻറ ഉത്തരവ് നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. മറ്റ് കോടതികളും സമാനഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും രാജ്യത്താകമാനം പ്രാബല്യത്തിൽ വരുന്നതരത്തിൽ ഉത്തരവിറക്കിയത് ആദ്യമായാണ്.സിറിയ, ഇറാൻ, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാൻ, യമൻ എന്നീ രാജ്യങ്ങളിലെ കുടിറ്റേക്കാരുടെ പ്രവേശനമായിരുന്നു അമേരിക്കയിൽ 90 ദിവസത്തേക്ക് നിരോധിച്ചത്.  വിലക്കിനെതിരെ രാജ്യത്താകമാനം പ്രതിഷേധങ്ങൾ രൂപപ്പെട്ടിരുന്നു.ഉത്തരവിനെ ചോദ്യം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന  സർക്കാർ അഭിഭാഷകെൻറ വാദത്തെ തള്ളിക്കൊണ്ടാണ് കോടതി വിധി. മുസ്ലിം വിലക്ക് വന്നതിനു ശേഷം ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള 10,000ത്തിലധികം വിസകൾ അസാധുവാക്കിയിരുന്നു. പ്രവേശന വിലക്ക് സംബന്ധിച്ച ഉത്തരവിനെതിരെ അമേരിക്കയിലെങ്ങും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. വിമാനത്താവള അധികൃതര്‍ക്കുണ്ടായ  ആശയക്കുഴപ്പംമൂലം നിരവധി യാത്രക്കാര്‍ വലഞ്ഞു. 60,000 ത്തോളം പേരുടെ വിസകള്‍ ഉത്തരവിനെത്തുടര്‍ന്ന് റദ്ദാക്കിയെന്നാണ് വിദേശകാര്യ മന്ത്രാലയം  വ്യക്തമാക്കിയിട്ടുള്ളത്.