കലാഭവൻ മണിയുടെ മരണം അസ്വാഭാവികമാകാമെന്ന നിലയിൽ സിബിഐയുടെ അന്വേഷണം

കൊച്ചി: എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു.

സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം തുടങ്ങിയത്. അതേസമയം അസ്വഭാവിക മരണത്തിന് കേസെടുത്തിരിക്കുന്ന സിബിഐ എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.

കഴിഞ്ഞ ദിവസമാണു കേസുമായ ബന്ധപ്പെട്ട രേഖകള്‍ സിബിഐ ചാലക്കുടി സിഐയില്‍ നിന്ന് ഏറ്റുവാങ്ങിയത്. ഒരു മാസം മുമ്പ് ഹൈക്കോടതിയാണു കേസ് സിബിഐ അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. മണിയുടെ ഭാര്യ നിമ്മിയുടെയും സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍റെയും ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം സിബിഐക്കു കൈമാറിയത്.