സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; ആറുമാസക്കാലാവധി നീണ്ടു പോയത് മൂന്നര വര്‍ഷം

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസ് അന്വേഷിക്കുന്നതിനായി രൂപീകരിച്ച ജുഡീഷല്‍ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രവര്‍ത്തനമാരംഭിച്ചു മൂന്നര വര്‍ഷത്തിനു ശേഷമാണ് റിട്ടയേഡ് ജസ്റ്റീസ് ജി. ശിവരാജന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

ആറു മാസ കാലാവധിയില്‍ നിയമിച്ച കമ്മീഷന്റെ കാലാവധി നേരത്തെ പല തവണ ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നു. അന്വേഷണഘട്ടത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ കമ്മീഷന്‍ രേഖപ്പെടുത്തിയിരുന്നു.

പ്രധാന സാക്ഷി സരിത എസ്. നായരില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള ശ്രമങ്ങളും വലിയ വാര്‍ത്തയായിരുന്നു. സരിത പുറത്തു പറഞ്ഞ തെളിവുകള്‍ കമ്മീഷനു മുമ്പാകെ ഹാജരാക്കാന്‍ സാധിച്ചില്ലെന്നും പറയപ്പെടുന്നു.