കുടിക്കാന്‍ വെള്ളം എടുത്തുകൊടുക്കാത്തതിനു മൂന്ന് വയസ്സുള്ള കുഞ്ഞിനെ അമ്മ തീവെച്ചുകൊന്നു

ബീഹാറിലെ മുസാഫര്‍പൂറിലാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. പൂജ എന്ന അമ്മയാണ് വെറും മൂന്ന് വയസു മാത്രം പ്രായമായ സ്വന്തം  മകനെ പറഞ്ഞ കാര്യം അനുസരിച്ചില്ല എന്ന പേരില്‍ തീയിട്ടു കൊന്നത്. മൂന്ന് വയസ്സുകാരനായ നന്ദന്‍ ആണ് കൊല്ലപ്പെട്ടത്.   ടിവി കാണുന്നതിനിടേയാണ് പൂജ കുടിയ്ക്കാനായി വെള്ളം എടുത്ത് കൊണ്ട് വരാന്‍  കുഞ്ഞിനോട്  ആവശ്യപ്പെട്ടത്. എന്നാല്‍ കളിച്ച് കൊണ്ടിരിയ്ക്കുകയായിരുന്ന കുട്ടി അത് ശ്രദ്ധിച്ചില്ല. താന്‍ പറഞ്ഞ കാര്യം അനുസരിച്ചില്ല എന്ന പേരില്‍  ദേഷ്യം മൂത്ത പൂജ ആദ്യ കുഞ്ഞിനെ പൊതിരെ തല്ലി, അതിന് ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിയ്ക്കുകയായിരുന്നു. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ വന്ന് നോക്കിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഇവര്‍് ഉടനെ തന്നെ പോലീസില്‍ വിവരം അറിയിയ്ക്കുകയായിരുന്നു. പൂജയും ഭര്‍ത്താവ് രാജേന്ദ്ര മെഹ്തയും വഴക്ക് കൂടുന്നത് പതിവാണെന്ന് ബന്ധുക്കള്‍ പറയുന്നു. അയല്‍വാസികളോടെല്ലാം ഇവര്‍ നിസ്സാരകാര്യത്തിന് പോലും വഴക്ക് കൂടാന്‍ ചെല്ലുമായിരുന്നു. മൂന്ന് കുട്ടികളാണ് പൂജയ്ക്ക്. മൂത്ത കുട്ടിയെ നേരത്തെ തീ വെച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ കണ്ടതിനാല്‍ രക്ഷപ്പെടുത്തി. കൂടാതെ കുഞ്ഞുങ്ങളെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കുന്നതും പതിവായിരുന്നു എന്ന് അയല്‍വാസികള്‍ പറയുന്നു.