ക്രിക്കറ്റില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചു ഇന്ത്യന്‍ പെണ്‍പുലികള്‍ക്ക് ഏഷ്യാക്കപ്പ് കിരീടം

1480820400_ind ബാങ്കോക്ക് : ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ഫൈനലിൽ പാകിസ്താനെ 17 റൺസിന് തോൽപിച്ച് ഇന്ത്യന്‍ പെണ്‍പട കിരീടം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഒാവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുത്തു. മറുപടി ബാറ്റിനിറങ്ങിയ പാകിസ്താന് ആറ് വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ട്വന്റി -20 ഏഷ്യാ കപ്പിൻെറ ആറാം സീസണാണിത്. ആറു തവണയും ഇന്ത്യ തന്നെയാണ് ജേതാക്കൾ. കൂടാതെ തുടർച്ചയായ 32 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുകയാണ് ഇന്ത്യൻ വനിതകൾ. പുറത്താകാതെ 73 റൺസെടുത്ത മിതാലി രാജ് ആണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.65 പന്തിൽ നിന്നും ഏഴ് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു മിതാലിയുടെ ഇന്നിങ്സ്. അനം അമീൻ പാകിസ്താനായി രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിനിറങ്ങിയ പാകിസ്താൻെറ തുടക്കം നല്ലതായിരുന്നു. എന്നാൽ പിന്നിട് വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെടുകയായിരുന്നു. ബിസ്മ മഹ്റുഫ് (25) ആണ് പാക് നിരയിലെ ടോപ് സ്കോറർ.