സൈനികന്‍ നാല് സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്നു ; സംഭവം ബീഹാറില്‍

സിഐഎസ്എഫ്‌ ജവാന്‍ നാല് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു. ബിഹാറിലെ ഔറംഗാബാദില്‍  വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 നാണ് സംഭവം നടന്നത്. മൂന്ന് ഹെഡ് കോണ്‍സ്റ്റബിള്‍മാരും ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുമാണ് കൊല്ലപ്പെട്ടത്. ഔറംഗാബാദ് തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ കാവല്‍ ജോലിയിലുണ്ടായിരുന്ന ബല്‍വീര്‍ സിങ് എന്ന കോണ്‍സ്റ്റബിളാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.  ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയാണ് ഇയാള്‍. അവധി എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഡ്യൂട്ടികഴിഞ്ഞ് പോകാന്‍ തുടങ്ങുന്നവര്‍ക്ക് നേരെ ഇയാള്‍ തന്റെ ഇന്‍സാസ് റൈഫിളുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു പേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആസ്പത്രിയിൽ വെച്ചുമാണ് മരിച്ചത്.